ശബരിമല ഹർജി: ഒൻപത് അംഗ ബഞ്ചിലേയ്ക്ക്; വാദം ജനുവരി 13 ന്

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിർണ്ണായക ഇടപെടലുമായി സുപ്രീം കോടതി. ജനുവരി 13 ന് സുപ്രീം കോടതി കേസ് പരിഗണിക്കുകയും വിധി പ്രഖ്യാപിക്കുകയും ചെയ്യുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിയിലാണ് ഇപ്പോൾ ഒൻപത് അംഗ ബഞ്ച് വാദം കേൾക്കുന്നത്.

2018 ലാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേ തുടർന്ന് വിധി നടപ്പാക്കാൻ പിണറായി സർക്കാർ രംഗത്ത് ഇറങ്ങിയതോടെ സംസ്ഥാനത്ത് ക്രമസമാധാനനിലയെ പോലും ഇത് ബാധിച്ചിരുന്നു. ഇതേ തുടർന്ന് പമ്പയിലും സന്നിധാനത്തും പോലും സംഘപരിവാരും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു. അയ്യപ്പൻമാർക്കു കർശന നിയന്ത്രണങ്ങൾ കൂടി പൊലീസ് ഏർപ്പെടുത്തിയതോടെ ശബരിമലയിലെ വരുമാനവും, ഇവിടേയ്ക്കു എത്തുന്ന അയ്യപ്പൻമാരുടെ എണ്ണവും ക്രമാതീതമായി കഴിഞ്ഞ വർഷം കുറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ എൻ.എസ്.എസും വിശ്വഹിന്ദുപരിഷത്തും അടക്കമുള്ള സംഘടകൾ നൽകിയ പുനപരിശോധനാ ഹർജിയിൽ കഴിഞ്ഞ നവംബറിൽ സുപ്രീം കോടതിയുടെ ഭരണഘടനയുടെ പുതിയ ബഞ്ചിനു വിട്ടു. മുസ്ലീം സ്ത്രീകളുടെ പള്ളിപ്രവേശനം അടക്കമുള്ള വിഷയങ്ങൾ ഒന്നായി പരിഗണിച്ചാണ് കോടതി ഈ കേസ് ഭരണഘടനാ ബഞ്ചിനു വിട്ടത്. തുടർന്നാണ് സുപ്രീം കോടതി കേസ് ഇപ്പോൾ പരിഗണിച്ചിരിക്കുന്നത്. ജനുവരി 13 ന് കേസ് കോടതി വീണ്ടും പരിഗണിക്കുന്നതിനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. സുപ്രീം കോടതിയുടെ ഒൻപത് അംഗ ഭരണഘടനാ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കേസിൽ ഇതുവരെ കേട്ട നടപടികളുടെയും, രേഖകളുടെയും കക്ഷികൾ സമർപ്പിച്ച ഹർജികളുടെയും പരിശോധന മാത്രമാവും പുനപരിശോധനാ ഹർജിയിൽ ഉണ്ടാകുക എന്നതാണ് സൂചന. രേഖകൾ പരിശോധിച്ച ശേഷം കോടതി വിധി പറയും. ഹർജിക്കാർക്ക് തങ്ങളുടെ വാദങ്ങൾ എഴുതി സമർപ്പിക്കാനുള്ള അവസരം മാത്രമാവും ഉണ്ടാകുക.