
പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് കാലത്തായി ഈ മാസം 12 വരെ 51 ലക്ഷം തീർത്ഥാടകരാണ് എത്തിയതെന്നും 429 കോടി രൂപയുടെ വരുമാനമുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ പറഞ്ഞു.
അടുത്ത വർഷത്തേക്കുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം 6ന് തിരുവനന്തപുരത്ത് അവലോകന യോഗം ചേരും. ഓരോ ഡിപ്പാർട്ട്മെന്‍റ് പ്രതിനിധികളെ പ്രത്യേകം കണ്ട് കാര്യങ്ങള് വിലയിരുത്തും.
ഇക്കുറി പൊതുജനങ്ങൾക്ക് ഓൺലൈൻ വഴി മുറികൾ ബുക്ക് ചെയ്യാൻ സാധിച്ചു. ഈ ബോർഡ് ചുമതലയേറ്റത് പ്രത്യേകം സാഹചര്യത്തിലാണ്. അതിനാൽ ജനങ്ങൾ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ, സ്പോൺസർഷിപ് ഗൈഡ് ലൈൻ നവീകരിക്കുമെന്നും ശബരിമലയിൽ അവശ്യമുള്ള കാര്യങ്ങൾക്ക് വേണ്ടി സ്പോൺസർമാരെ തേടും, സ്പോൺസർമാർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ഇനി ശബരിമലയിൽ ചെയ്യാൻ കഴിയില്ല.
ഇത്തരം ചില സ്പോൺസർമാർക്ക് ഇനി ശബരിമലയിൽ വിലസാൻ കഴിയില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളിലും സെക്യൂരിറ്റി ഓഡിറ്റിങ് നടത്തും. വിലപിടിപ്പുള്ള സാധനങ്ങൾ ഡിജിറ്റൽ മാർക്ക് അടക്കം രേഖപ്പെടുത്തി സൂക്ഷിക്കും കാർബൺ കോപ്പി ഉപയോഗിച്ചുള്ള രസീത് നിർത്തലാക്കും പൂർണമായും ഡിജിറ്റൽ ആക്കും എന്നും കെ ജയകുമാർ പ്രതികരിച്ചു




