ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇഡി കേസില്‍ അറസ്റ്റ് വൈകും; ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുക പൂര്‍ണ വിവര ശേഖരണം നടത്തിയ ശേഷം; സാക്ഷികളുടെ ചോദ്യം ചെയ്യല്‍ തുടരും

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഇഡി കേസില്‍ പ്രതികളുടെ അറസ്റ്റ് വൈകും.

video
play-sharp-fill

ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ളവരെ ചോദ്യം ചെയ്യുക അടുത്തയാഴ്ചയാകും.
പൂർണ്ണമായി വിവര ശേഖരണം നടത്തിയ ശേഷം വിളിച്ചുവരുത്താൻ തീരുമാനം.

പ്രതിപ്പട്ടികയില്‍ ഇല്ലാത്ത സാക്ഷികളുടെ ചോദ്യം ചെയ്യല്‍ തുടരും.
പോറ്റിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ഇഡി വിശദമായി പരിശോധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017 മുതല്‍ 2025 വരെയുള്ള സാമ്പത്തിക ഇടപാടാണ് പരിശോധിച്ചത്. തിരുവനന്തപുരത്ത് അടക്കം ഭൂമികള്‍ വാങ്ങിയതിന്റെ വിശദാംശങ്ങളും ഇ ഡിയ്ക്ക് ലഭിച്ചു.
പോറ്റിയുടെ 1.3 കോടി രൂപയുടെ ആസ്തി വകകള്‍ നേരത്തെ ഇഡി മരവിപ്പിച്ചിട്ടുണ്ട്.

അതേസമയം ശബരിമല സ്വർണകൊളള കേസില്‍ പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കുറ്റപത്രം തയ്യാറാക്കാൻ പോറ്റിയുടെ നിക്ഷേപങ്ങള്‍, ബന്ധങ്ങള്‍ എന്നിവയില്‍ കൂടുതല്‍ വ്യക്തത വരുത്തുകയാണ് ലക്ഷ്യം.

ഇന്നലെ രാവിലെ മുതല്‍ വൈകിട്ട് വരെ പോറ്റിയെ ചോദ്യംചെയ്തിരുന്നു. മുരാരി ബാബുവിനെയും കേസിലെ ആറാം പ്രതിയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ എസ് ശ്രീകുമാറിനെയും ഇന്നലെ ഇഡി ചോദ്യം ചെയ്തു.