
പത്തനംതിട്ട: ശബരിമല വനമേഖലയില്‍ അജ്ഞാത സംഘത്തിന്‍റെ സാന്നിധ്യം.
ആയുധധാരികളായ സംഘമാണ് പതിവായി വനമേഖലയിലെത്തുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. തമിഴ്നാട്ടില്‍ നിന്നും മൃഗവേട്ട ലക്ഷ്യമിട്ടെത്തിയവരാണെന്നും സൂചനയുണ്ട്. അജ്ഞാത സംഘമെത്തിയതോടെ ശബരിമലയിലെ വനാതിർത്തികളിലെ വീടുകളില്‍ നിന്നും ഭക്ഷണസാധനങ്ങളുടെ മോഷണം പതിവായി.
പാകം ചെയ്ത ഭക്ഷണം, അരി, നിത്യോപയോഗ വസ്തുക്കള്‍ എന്നിവയാണ് വീടുകളില്‍ നിന്ന് പതിവായി മോഷണം പോകുന്നത്. വന്യമൃഗങ്ങളെ വേട്ടയാടാനെത്തിയ നായാട്ടു സംഘമാണോയെന്നും സംശയിക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആങ്ങാമൂഴി, വാലൂപ്പാറ,കൊച്ചു കോയിക്കല്‍, ഗുരുനാഥൻ മണ്ണ് എന്നിവിടങ്ങളില്‍ മോഷണം നടന്നു. സംഭവത്തില്‍ പൊലീസും വനം വകുപ്പും നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വീടുകളുടെ വാതിലും ജനലും വെട്ടിപ്പൊളിച്ചാണ് സംഘം വീടിനുള്ളില്‍ കടക്കുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് ആവശ്യം. വനത്തിനുള്ളില്‍ അജ്ഞാത സംഘമുണ്ടെന്നും പട്ടാപ്പകലടക്കമാണ് മോഷണമെന്നും രാത്രിയില്‍ എന്തുവേണമെങ്കിലും സംഭവിക്കുമെന്ന് ഭയമുണ്ടെന്നും വനത്തില്‍ പരിശോധന നടത്തണമെന്നും നാട്ടുകാര്‍ പറഞ്ഞു.