ശബരിമല സ്വർണക്കവർച്ച;മുരാരി ബാബു വീട് പണിതതും അന്വേഷിക്കുന്നു;ചെലവ് 2 കോടിയെന്ന് നിഗമനം; സ്വർണപ്പാളി കടത്തിയതും വീടുപണി നടന്നതും ഒരേ കാലയളവിൽ; തേക്കുതടികൾ വാങ്ങിയത് ക്ഷേത്രാവശ്യങ്ങൾക്കെന്നു തെറ്റിദ്ധരിപ്പിച്ച്; തടികൾ ആവശ്യപ്പെട്ടത് വനം വകുപ്പിന്റെ കോട്ടയം നട്ടാശേരിയിലുള്ള തടി ഡിപ്പോയിൽ നിന്ന്; ഏറ്റുമാനൂർ ക്ഷേത്രത്തിലെ കട്ടിള മാറാനായി എത്തിച്ചത് പാഴ്ത്തടി

Spread the love

ചങ്ങനാശേരി: ശബരിമല സ്വർണക്കവർച്ചക്കേസിലെ പ്രതി മുരാരി ബാബു പെരുന്നയിൽ വീടു നിർമിച്ചത് സ്വർണപ്പാളി കടത്തിയ അതെ സമയത്ത്. വീട് നിർമാണത്തിന്റെ സാമ്പത്തികസ്രോതസ്സ് സംബന്ധിച്ചും അന്വേഷണം. ക്ഷേത്രാവശ്യങ്ങൾക്കെന്നു തെറ്റിദ്ധരിപ്പിച്ചാണ് വീടുപണിക്കുള്ള തേക്കുതടികൾ വാങ്ങിയതെന്നു സൂചനയുണ്ട്.

video
play-sharp-fill

തിരുനക്കര, ഏറ്റുമാനൂർ ക്ഷേത്രങ്ങളിലേക്കും ദേവസ്വം ഗെസ്റ്റ് ഹൗസിലേക്കുമുള്ള പണികൾക്കായി തേക്കുതടികൾ ആദ്യം ആവശ്യപ്പെട്ടത് വനം വകുപ്പിന്റെ കോട്ടയം നട്ടാശേരിയിലുള്ള തടി ഡിപ്പോയിലാണ്.

അവിടെ സ്റ്റോക്കില്ലെന്നു പറഞ്ഞതോടെ പരിചയക്കാരന്റെ ഡിപ്പോയിൽനിന്ന് ഏർപ്പാടാക്കാൻ മുരാരി ബാബു ആവശ്യപ്പെട്ടു. വനം ഉദ്യോഗസ്ഥർ വിളിച്ചുപറഞ്ഞതനുസരിച്ച് ഈ ഡിപ്പോയിൽനിന്നു നൽകി. തിരുനക്കരയിലും ഏറ്റുമാനൂരിലും ഈ സമയത്ത് ഇത്രയധികം തടിപ്പണികൾ നടന്നിട്ടില്ലെന്നു ദേവസ്വം മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ ക്ഷേത്രത്തിലെ പടിഞ്ഞാറേനടയിലെ കട്ടിള മാറാനായി പാഴ്ത്തടിയാണ് എത്തിച്ചത്. ഉപദേശകസമിതി എതിർത്തതിനാൽ പണി നടത്തിയില്ല.

പെരുന്നയിൽ 2 നിലകളുള്ള വലിയ വീട് 2019നു ശേഷമാണ് പണിതത്. ഒന്നരവർഷം കൊണ്ടു പണിതീർത്തു. ശബരിമലയിൽനിന്നു സ്വർണപ്പാളി കടത്തിയതും വീടുപണിയും ഒരേ കാലയളവിലാണെന്നു കണ്ടെത്തിയ അന്വേഷണസംഘം ഇന്നലെ പെരുന്നയിലെ വീട്ടിൽ പരിശോധന നടത്തി.

വീടിനു മാത്രം 2 കോടിയോളം രൂപ ചെലവായിട്ടുണ്ടെന്നു കണക്കാക്കപ്പെടുന്നു. മുന്തിയ തടി ഉരുപ്പടികൾ പാകിയിട്ടുണ്ട്. ഈ വീട്ടിൽനിന്നാണു ബുധനാഴ്ച രാത്രി മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത്.