ശബരിമല ഭക്തർക്ക് ഇനി ‘ഫ്രഷ്’ അരവണ: ഒരുമാസം മുൻപേ അരവണ തയ്യാറാക്കുന്ന രീതി നിർത്തി ദേവസ്വം ബോർഡ്

Spread the love

ശബരിമല: ശബരിമല തീർഥാടനം തുടങ്ങുന്നതിന് ഒരു മാസം മുമ്പ് ആരംഭിച്ചിരുന്ന അരവണ നിർമ്മാണം ദേവസ്വം ബോർഡ് നിര്‍ത്തിവെക്കുകയാണ്. പകരം, നിർമ്മാണപ്ലാന്റിന്റെ ശേഷി വർദ്ധിപ്പിച്ച് ആവശ്യാനുസരണം പുതുതായി അരവണ തയ്യാറാക്കി വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ദേവസ്വം ബോർഡിന് ശബരിമല പ്രസാദങ്ങളിൽ ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്നത്.

ദിവസേന ഏകദേശം 3.5 ലക്ഷം ടിൻ അരവണ ഉത്പാദിപ്പിക്കുക എന്നതാണ് ദേവസ്വം ബോർഡിന്റെ പുതിയ ലക്ഷ്യം. നവംബർ പകുതിയോടെ ആരംഭിക്കുന്ന തീർത്ഥാടനത്തിന് ഒരു മാസം മുൻകൂട്ടി അരവണ തയറാക്കാറുണ്ട്. എന്നാൽ ഇത്തവണ അതുണ്ടാവില്ല.

ആവശ്യാനുസരണം ഏകദേശം 40 ലക്ഷം ടിൻ സംഭരിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ, അരവണ നിർമ്മാണത്തിനായി മുമ്പെ നിയമിച്ചിരുന്ന ഇരുന്നൂറിലധികം ജീവനക്കാരുടെ ശമ്പളം, താമസം, ഭക്ഷണം തുടങ്ങിയ ചെലവുകൾ കുറയ്ക്കാനാകും എന്ന് ബോർഡ് വിലയിരുത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ലാന്റില്‍നിന്ന് മാളികപ്പുറത്തെ വിതരണ കൗണ്ടറുകളിലേക്ക് അപ്പവും അരവണയും എത്തിക്കുന്നത് ട്രാക്ടറുകളിലാണ്. സന്നിധാനത്ത് ട്രാക്ടറോട്ടം ഒഴിവാക്കണമെന്ന ഹൈക്കോടതി നിർദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്‍വെയർ ബെല്‍റ്റ് സംവിധാനത്തിലൂടെ നിർമാണപ്ലാന്റില്‍നിന്ന് കൗണ്ടറുകളിലേക്ക് അപ്പവും അരവണയും എത്തിക്കാനും ബോർഡ് നടപടി തുടങ്ങി.

രണ്ടു ട്രേകളിലായി ഒരുമിനിറ്റില്‍ 500 ടിൻ അരവണയെത്തിക്കുന്ന കണ്‍വെയർ ബെല്‍റ്റ് സ്ഥാപിക്കാൻ അഞ്ചുകോടിരൂപയുടെ എസ്റ്റിമേറ്റ് തയ്യാറായി.

200 കോടിരൂപയാണ് കഴിഞ്ഞ തീർഥാടനത്തില്‍ അരവണയുടെ വിറ്റുവരവ്. പ്ലാന്റിന്റെ ഇപ്പോഴത്തെ പ്രതിദിന ഉത്പാദനശേഷി 2.70 ലക്ഷം ടിൻ ആണ്. പ്രതിദിന വില്‍പ്പനയാകട്ടെ 3.25 ലക്ഷം ടിൻവരെ പോകാറുണ്ട്. അടുത്ത മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് മുൻപ് നാലുകോടിയോളം രൂപ ചെലവില്‍ പ്ലാന്റ് നവീകരിക്കുമെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.