റഷ്യൻ വ്യോമതാവളത്തില്‍ വൻ ഡ്രോണാക്രമണം; 40 യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായി യുക്രൈൻ; ആക്രമണം യുക്രൈനിലെ സൈനിക പരിശീലനകേന്ദ്രത്തിനുനേരെ ഉണ്ടായ റഷ്യയുടെ മിസൈല്‍ ആക്രമണത്തിലെ പിന്നാലെ

Spread the love

മോസ്ക്കോ: റഷ്യൻ വ്യോമതാവളങ്ങള്‍ക്കുനേരെ യുക്രൈന്റെ ഡ്രോണാക്രമണം.

ഒലെന്യ, ബെലായ വ്യോമതാവളങ്ങളില്‍ യുക്രൈൻ കടുത്ത ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകള്‍.
നാല്‍പ്പതോളം റഷ്യൻ യുദ്ധവിമാനങ്ങളെ ആക്രമിച്ചതായി യുക്രൈൻ അവകാശപ്പെട്ടു.

ഞായറാഴ്ച യുക്രൈനിലെ സൈനിക പരിശീലനകേന്ദ്രത്തില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് യുക്രൈൻ ഡ്രോണാക്രമണം നടത്തുന്നത്. റഷ്യയുടെ ആക്രമണത്തില്‍ 12 പേർ മരിക്കുകയും അറുപതോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല്‍പ്പതോളം റഷ്യൻ യുദ്ധവിമാനങ്ങളെ യുക്രൈൻ ആക്രമിച്ചതായാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. യുക്രൈനിലേക്ക് ദീർഘദൂര മിസൈലുകള്‍ തൊടുക്കാൻ വിന്യസിച്ചിട്ടുള്ള ടിയു-95, ടിയു-22 സ്ട്രാറ്റെജിക് ബോംബറുകളടക്കം ആക്രമിച്ചതായാണ് യുക്രൈൻ സുരക്ഷാ ഏജൻസികള്‍ അവകാശപ്പെടുന്നത്.