വീട്ടുകാര്‍ ചികിത്സയില്‍ കഴിയുന്ന തക്കം നോക്കി കവര്‍ച്ച; മോഷണം പോയത് 45 കിലോ റബര്‍ ഷീറ്റും 30 കിലോ ഒട്ടുപാലും അടക്കയും; യുവാക്കള്‍ പിടിയില്‍

Spread the love

തിരുവനന്തപുരം: ആളില്ലാത്ത തക്കം നോക്കി വീട്ടില്‍ കവർച്ച നടത്തിയ കേസില്‍ രണ്ടുപേരെ നെയ്യാർഡാം പോലീസ് അറസ്റ്റ് ചെയ്തു.

കാരിക്കുഴി കിഴക്കേ അരികത്ത് തടത്തരികത്ത് വീട്ടില്‍ ടോണി (41), പറത്തി തടത്തരികത്ത് വീട് കാരിക്കുഴിയില്‍ ലിനു (32) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

വിഷക്കൂണ്‍ കഴിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളില്‍ 9 ദിവസത്തെ കാരക്കോണം ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് മോഹനൻകാണി അടക്കമുള്ള കുടുംബം വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഹനൻ കാണിയുടെ മൊഴിയെടുത്താണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനൊടുവിലാണ് രണ്ടു പ്രതികളെയും പിടികൂടിയത്.

മോഹനൻ കാണിയുടെ വീട്ടില്‍ നിന്ന് 45 കിലോ റബർ ഷീറ്റ്, 30 കിലോ ഒട്ടുപാല്‍, രണ്ട് ചാക്ക് അടക്ക എന്നിവയാണ് മോഷ്ടാക്കള്‍ കവർന്നത്. ഡാം സർക്കിള്‍ ഇൻസ്‌പെക്ടറുടെ നേതൃത്വത്തില്‍ സ്ഥലത്ത് വിശദമായ തെളിവെടുപ്പ് നടത്തിയ ശേഷമാണ് പ്രതികളെ പിടികൂടിയത്.

മോഷണത്തില്‍ ഉള്‍പ്പെട്ട മൂന്നാമനായ പാച്ചൻ എന്ന് വിളിക്കുന്ന റെജി (48) ഒളിവിലാണെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.