
പത്തനംതിട്ട: സമൂഹമാദ്ധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ റോബിൻ ബസ് നാളെ നിരത്തിലിറങ്ങുമെന്ന് ഉടമ.
നാളെ പുലര്‍ച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേയ്‌ക്ക് പുറപ്പെടുമെന്നും ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയിട്ടുണ്ടെന്നും ബസ് ഉടമ അറിയിച്ചത്.
നിയമലംഘനം ചൂണ്ടിക്കാട്ടി മുൻപ് രണ്ട് തവണ ബസ് എംവിഡി പിടികൂടിയിരുന്നു.
അതേസമയം, ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാൻ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ ഒക്ടോബര്‍ 16നാണ് പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് റാന്നിയില്‍ വച്ച് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട‌്‌മെന്റ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കോടതി ഉത്തരവിലൂടെ ബസ് പുറത്തിറക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റോബിൻ ബസ് കോയമ്പത്തൂര്‍ സര്‍വീസിനായുള്ള സീറ്റ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.
പുലര്‍ച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയില്‍ നിന്നും ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിക്ക് കോയമ്ബത്തൂര്‍ അവസാനിക്കുന്നതാണ് ആദ്യ ട്രിപ്പ്.
വൈകിട്ട് അഞ്ച് മണിക്ക് കോയമ്ബത്തൂരില്‍ നിന്നും തുടങ്ങി രാത്രി 12 മണിക്ക് പത്തനംതിട്ടയില്‍ ബസ് തിരിച്ചെത്തും. പത്തനംതിട്ട – കോയമ്പത്തൂര്‍ ട്രിപ്പില്‍ റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്ബാവൂര്‍, അങ്കമാലി, തൃശൂര്‍, പാലക്കാട് എന്നിങ്ങനെ സ്റ്റോപ്പുകളുണ്ട്. തിരിച്ചുള്ള സര്‍വ്വീസില്‍ പാലക്കാട് മാത്രമാണ് സ്റ്റോപ്പുള്ളത്.