പഴന്തുണി ശേഖരിക്കാനെന്ന വ്യാജേന എത്തി മോഷണം; നാല് തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍

Spread the love

രാമപുരം: പഴന്തുണി ശേഖരിക്കാനെന്ന വ്യാജേന കവര്‍ച്ച നടത്തുന്ന തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍. മോഷണ സംഘത്തിലെ നാലു പേരാണ് പിടിയിലായിരിക്കുന്നത്. സംഘത്തില്‍ 45 പേര്‍ ഉണ്ടെന്ന് പൊലീസ് സംശയിക്കുന്നത്.

രണ്ടു മാസം മുൻപ് രാമപുരത്ത് നടന്ന വയോധികയുടെ മാല മോഷണ കേസിലാണ് പ്രതികളെ അടൂരില്‍ നിന്നും രാമപുരം പൊലീസ് അറസ്റ്റു ചെയ്തത്. ജയറാം (32), ഭാര്യ നാഗവള്ളി (30), തങ്കപടി (39), ഭാര്യ വള്ളി ടി. ശങ്കരി (33) എന്നിവരാണ് അറസ്റ്റിലായത്.

ഇവർക്കൊപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. സംഘത്തില്‍ 45 പേർ ഉണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. കേരളത്തില്‍ പലയിടങ്ങളിലായി ഇവർ മോഷണം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറുപ്രായം മുതലേ മോഷ്ടിക്കാൻ ഇറങ്ങിയവരാണ് സംഘത്തിലുള്ളവർ. ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പഴയ തുണി ശേഖരിക്കുന്നവരായി വേഷം ധരിച്ച്‌ ഇവർ സഞ്ചരിക്കും. മാല ധരിച്ചിരിക്കുന്ന വ്യക്തിയുടെ ശ്രദ്ധ തിരിച്ചാണ് സ്വർണ്ണാഭരണങ്ങള്‍ തട്ടിയെടുക്കുക, പുരുഷന്മാരാണ് മോഷണ മുതല്‍ വില്‍ക്കുന്നത്.

മാർച്ച്‌ 21ന് രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്ന് മടങ്ങുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരിയായ കുഞ്ഞൂഞ്ഞമ്മയില്‍ നിന്ന് രണ്ടര പവന്റെ സ്വർണ്ണമാല മോഷ്ടിച്ചതിന് ശേഷം രണ്ട് മാസമായി പൊലീസ് സംഘത്തെ നിരീക്ഷിച്ചുവരികയായിരുന്നു. കുഞ്ഞൂഞ്ഞമ്മയ്ക്ക് തന്റെ മാല നഷ്ടപ്പെട്ടതായി മനസ്സിലായപ്പോഴേക്കും ബസ് നീങ്ങിയിരുന്നു.

ചേറ്റുകുളം കോളനിക്ക് സമീപമുള്ള ഒരു സ്റ്റോപ്പില്‍ ഇറങ്ങി ആറ് ഓട്ടോറിക്ഷകളിലായി മൂവാറ്റുപുഴയിലേക്ക് പോയ ശേഷം മോഷ്ടാക്കള്‍ അടൂരിലെത്തുകയായിരുന്നു. പൊലീസ് സംഘം വിവിധ ഇടങ്ങളില്‍ നിന്നും സംഘത്തെ പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലാണ് ഇവരുടെ താവളമെന്നും പൊലീസ് പറയുന്നു.