
സ്വന്തം ലേഖകൻ
കോഴിക്കോട് – മായനാട് ഒഴുകരയിലെ നെസ്റ്റ് അപ്പാർട്ട്മെന്റ് എന്ന ഫ്ലാറ്റിലെ വ്യഭിചാര ശാലയിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി 17000 രൂപയും മറ്റും കവർന്ന കേസിലെ പ്രതികളെ പിടികൂടി. ഫോണുകളും ജാക്കറ്റും വിലകൂടിയ സൺഗ്ലാസും കവർന്ന കേസിലെ പ്രതികളായ മൂന്നുപേർ അറസ്റ്റിൽ.
ചോവായൂർ കാളാണ്ടിതാഴം കീഴ്മനതാഴത്തു വീട്ടിൽ അരുൺ ദാസ് (28 ) ബേപ്പൂർ മാളിയേക്കൽ പറമ്പിൽ ഇസ്മായിൽ (25 )മുണ്ടിക്കൽതാഴം തെക്കേമന ഇടത്തുപറമ്പിൽ അപ്പു എന്ന അമൽ (22 ) എന്നിവരാണ് അറസ്റ്റിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
21 ന് വൈകിട്ട് എട്ടു മണിയോടെയാണ് സംഭവം ചേവായൂർ ആലുങ്ങൽ വീട്ടിൽ അബ്ദുൽ റഷീദ് എന്നയാൾ ഏറ്റെടുത്ത ഫ്ലാറ്റിൽ മലപ്പുറം വേങ്ങര അച്ചനമ്പലം സ്വദേശി മൂഴിയാൻ വീട്ടിൽ അബ്ദുൽ ജലീൽ ആണ് വ്യഭിചാര കേന്ദ്രം നടത്തിയിരുന്നത്. ഈ ഫ്ളാറ്റിൽ താമസിപ്പിച്ചിരുന്ന അന്യസംസ്ഥാന പെൺകുട്ടികളെ സാമൂഹ്യ മാധ്യമങ്ങൾ വഴിയും ഓൺലൈൻ സൈറ്റുകൾ വഴിയും കസ്റ്റമർക്ക് ആവശ്യാനുസരണം നൽകുകയായിരുന്നു അബ്ദുൽജലീൽ ചെയ്തിരുന്നതത്രേ.
എറണാകുളം ജില്ലയിലെ പിറവം,വയനാട് സുൽത്താൻ ബത്തേരി സ്വദേശികളായ യുവാക്കൾ വ്യഭിചാരത്തിനായി ഫ്ലാറ്റിൽ എത്തുകയും ഈ വിവരം അറിഞ്ഞതിനെ തുടർന്നാണ് വ്യഭിചാര കേന്ദ്രത്തിൽ പ്രതികൾ ആക്രമണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് വ്യഭിചാര കേന്ദ്രം നടത്തിപ്പുകാരനായ അബ്ദുൽ ജലീലിനെയും പ്രതികളെ ഇതിന് സഹായിച്ചവരെയും പിടികൂടാനുണ്ട്.
കൂടാതെ സ്ഥലത്തുണ്ടായിരുന്ന പെൺകുട്ടികളെ കണ്ടുപിടിച്ചു അവർക്ക് എന്തെങ്കിലും തരത്തിലുള്ള പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അങ്ങനെയെങ്കിൽ ആയതിൽ തുടർ നടപടികൾ സ്വീകരിക്കു മെന്നും എസിപി കെ. സുദർശൻ പറഞ്ഞു. പ്രതികളിൽ നിന്നും കവർച്ച നടത്തിയ മുതലുകളും പണവും കണ്ടെടുത്തു.
മെഡിക്കൽ കോളജ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ.സുദർശൻ, ഇൻസ്പെക്ടർ ബെന്നി ലാലു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കൂടാതെ എസിപിയെയും ഇൻസ്പെക്ടറെയും കൂടാതെ സീനിയർ സിവിൽ പോലീസ് ഓഫീസർ സന്ധ്യ ജോർജ്ജ്,സിവിൽ പോലീസ് ഓഫീസർ പി.സ്മരുൺ,സിറ്റി ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മനോജ് എടയേടത്ത്, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി, ഷഹീർ പെരുമണ്ണ എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.