സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ റോഡുകളിൽ പൊതുമരാമത്ത് വകുപ്പിന്റെയും സാങ്കേതിക വിദ​ഗ്തരുടേയും പരിശോധന; നിർമ്മാണത്തിൽ വർഷങ്ങളായുള്ള  അപാകതകൾ കണ്ടെത്തി; കൃത്യമായ ഗുണനിലവാരം പാലിക്കുന്നില്ലെന്നും ബിഎം ആന്‍ഡ് ബിസി നിര്‍മ്മാണത്തിനാവശ്യമായ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും കണ്ടെത്തൽ

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ റോഡുകളിൽ പൊതുമരാമത്ത് വകുപ്പിന്റെയും സാങ്കേതിക വിദ​ഗ്തരുടേയും പരിശോധന; നിർമ്മാണത്തിൽ വർഷങ്ങളായുള്ള അപാകതകൾ കണ്ടെത്തി; കൃത്യമായ ഗുണനിലവാരം പാലിക്കുന്നില്ലെന്നും ബിഎം ആന്‍ഡ് ബിസി നിര്‍മ്മാണത്തിനാവശ്യമായ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും കണ്ടെത്തൽ

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് നിര്‍മ്മാണത്തിലെ വീഴ്ചകള്‍ കണ്ടെത്തി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും സാങ്കേതിക വിദഗ്തരും ചേര്‍ന്ന് കേരളത്തിലെ റോഡുകളില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.

കേരളത്തിലെ 140 മണ്ഡലങ്ങളിലെ പ്രധാന റോഡുകളിലായിരുന്നു പരിശോധന നടത്തിയത്.ബിസി ആന്‍ഡ് ബിഎം ( ബിറ്റുമിന്‍ മെക്കാഡം ബിര്‌റുമിന്‍ കോണ്‍ഗ്രീറ്റ്) നിലവാരത്തില്‍ നിര്‍മ്മിക്കുന്ന റോഡുകളില്‍ സാങ്കേതിക വിദ്യകള്‍ മുഴുവനും ഉപയോഗിച്ചിട്ടില്ല. മൂന്ന് തരത്തിലുള്ള റോളര്‍ ഉപയോഗിച്ച് വേണം റോഡുകള്‍ നിര്‍മ്മിക്കാന്‍. വര്‍ഷങ്ങളായി ഇതൊന്നുമില്ലാതെയാണ് നിര്‍മ്മാണം. അതുകൊണ്ട് തന്നെ നിര്‍മ്മിച്ച ഉടന്‍ തന്നെ പൊളിയാന്‍ ഇത് പ്രധാന കാരണമാവുന്നു.

കൃത്യമായ ഗുണനിലവാരം പാലിക്കുന്നില്ലെന്നും ബിഎം ആന്‍ഡ് ബിസി നിര്‍മ്മാണത്തിനാവശ്യമായ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും മന്ത്രി നേരിട്ട് മനസ്സിലാക്കി.ബിഎം ആന്‍ഡ് ബിസി നിര്‍മാണത്തിന് ഒരുകിലോമീറ്ററിന് ഒന്നേകാല്‍ കോടിരൂപയാണ് ചെലവ് വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ 15,000 കിലോമീറ്റര്‍ റോഡാണ് ഇത്തരം നിലവാരമുയര്‍ത്തുന്നത്.11000 കിലോമീറ്ററോളം പണിപൂര്‍ത്തിയായി.

ഗുണമേന്‍മയുടെ കാര്യത്തില്‍ ഒരുവിട്ടുവീഴ്ചയുമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സാങ്കേതികവിദ്യകളും പ്രവൃത്തിയുടെ ഗുണനിലവാരവും ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

വൈബ്രേറ്റിങ് റോളര്‍ ഉപയോഗിച്ചാണ് കേരളത്തില്‍ ബിഎം ആന്‍ഡ് ബിസി ജോലിചെയ്യുന്നതെന്ന് സംസ്ഥാന ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് ഏകോപന സമിതി സംസ്ഥാന കണ്‍വീനര്‍ വര്‍ഗീസ് കണ്ണമ്പള്ളി പറഞ്ഞു. സാധാരണയായി മൂന്നെണ്ണവും ഉപയോഗിക്കാച്ചാണ് റോഡു നിര്‍മ്മാണം നടത്താറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.