play-sharp-fill
റിജില്‍ മാക്കുറ്റി അടക്കമുള്ളവരെ മര്‍ദ്ദിച്ച കേസ്:രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം പ്രതിസ്ഥാനത്തുള്ള ഡിവൈഎഫ്‌ഐക്കാര്‍ക്ക് എതിരെയുള്ള വധശ്രമം ഒഴിവാക്കി പൊലീസ്; കണ്ണൂരിലെ പൊലീസ് സിപിഎമ്മിന്റെ ഓഫീസിലെ ഭൃത്യന്മാരെ പോലെയാണ് പെരുമാറുന്നതെന്ന് റിജില്‍ മാക്കുറ്റി

റിജില്‍ മാക്കുറ്റി അടക്കമുള്ളവരെ മര്‍ദ്ദിച്ച കേസ്:രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം പ്രതിസ്ഥാനത്തുള്ള ഡിവൈഎഫ്‌ഐക്കാര്‍ക്ക് എതിരെയുള്ള വധശ്രമം ഒഴിവാക്കി പൊലീസ്; കണ്ണൂരിലെ പൊലീസ് സിപിഎമ്മിന്റെ ഓഫീസിലെ ഭൃത്യന്മാരെ പോലെയാണ് പെരുമാറുന്നതെന്ന് റിജില്‍ മാക്കുറ്റി

സ്വന്തം ലേഖകൻ
കണ്ണൂര്‍: കണ്ണൂരിലെ പൊലീസ് സിപിഎമ്മിന്റെ ഓഫീസിലെ ഭൃത്യന്മാരെ പോലെയാണ് പെരുമാറുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാ അദ്ധ്യക്ഷന്‍ റിജുല്‍ മാക്കുറ്റി.

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയത് പ്രകാരമുള്ള വധശ്രമം ഒഴിവാക്കി കണ്ണൂര്‍ ടൗണ്‍ പൊലീസ് കോടതിയില്‍ റിപ്പാര്‍ട്ട് നല്‍കി. കോടതി നിര്‍ദ്ദേശ പ്രകാരം ഇവരുടെ പേരില്‍ 308 വകുപ്പ് പ്രകാരം വധശ്രമ കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് കേസെടുത്തത്.എന്നാല്‍ വധശ്രമ കുറ്റം നിലനില്‍ക്കില്ലെന്ന് കാണിച്ച്‌ ചൊവ്വാഴ്ച പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കയാണ്.


ഈയൊരു സാഹചര്യത്തിലാണ് കണ്ണൂരിലെ പൊലീസ് സിപിഎമ്മിന്റ ഓഫീസിലെ ഭൃത്യന്മാരെ പോലെയാണ് പെരുമാറുന്നതെന്ന് റിജില്‍ മാക്കുറ്റി പ്രതികരിച്ചത്. ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും റിജില്‍ മാക്കുറ്റി കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂരില്‍ കഴിഞ്ഞ വ്യാഴാഴ്‌ച്ച മന്ത്രി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ നടന്ന കെ. റെയില്‍ വിശദീകരണ യോഗത്തിലുണ്ടായ സംഘര്‍ഷത്തില്‍ റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ള ആറ് യൂത്ത് കോണ്‍ഗ്രസുകാരുടെ പേരില്‍ മാത്രംകേസെടുത്ത കണ്ണൂര്‍ ടൗണ്‍ പൊലീസ് കോടതി നിര്‍ദ്ദേശപ്രകാരമാണ് കഴിഞ്ഞ ദിവസം മന്ത്രി എം.വി ഗോവിന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് പ്രശോഭ് മൊഴാറ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എം.ഷാജര്‍ , ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാരായ പി.പി ഷാജര്‍ , റോബര്‍ട്ട് ജോര്‍ജ് , തുടങ്ങിയ ഡിവൈഎഫ്‌ഐ ക്കാരുടെ പേരില്‍ കേസെടുത്തത്.

പൊലീസിന്‌എ.കെ.ജി സെന്ററില്‍ നിന്നാണ് ശമ്പളം കൊടുക്കുന്നതെന്നാണ് അവരുടെ വിചാരം. അതിനുള്ള പ്രത്യക്ഷ ഉദാഹരണമാണ് വധശ്രമത്തിനുള്ള വകുപ്പ് ഒഴിവാക്കിയത്. തന്നെ ഡി.വൈ എഫ് ഐ ജില്ലാ സെക്രട്ടറി ഷാജര്‍ ഉള്‍പ്പെടെ ആയുധം കൊണ്ടും കല്ലുകൊണ്ടും അക്രമിക്കുന്നത് വീഡിയോ ദൃശ്യത്തിലുണ്ടെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ കെ. റെയില്‍ വിശദീകരണ പരിപാടിയായ ജനസമക്ഷത്തിന്റെ യോഗസ്ഥലത്ത് അതിക്രമിച്ചു കടന്നുവെന്നാണല്ലോ ആരോപണമെന്ന് ചോദിച്ചപ്പോള്‍ ജയരാജന്റെ മകന്റെ കല്യാണം നടക്കുന്ന സ്ഥലത്തല്ല, തങ്ങള്‍ പോയതെന്നും ജനവിരുദ്ധമായ കെ. റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.