
കോട്ടയം : ഒരു സ്ത്രീ കൊടുത്ത പരാതി ആയതുകൊണ്ട് എന്റെ പേരില്‍ കേസ് വരുമോയെന്ന് ഞാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ സത്യത്തിനും നീതിക്കും ഒപ്പമാണ് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നിന്നത് എന്ന് വ്ളോഗർ അതുൽ.
രേണു സുധി തനിക്കെതിരെ ഉന്നയിച്ചത് വ്യാജ പരാതിയാണ് അത് പോലീസിനും മനസിലായി.ഒരു പെണ്ണുകൊണ്ടുപോയി വ്യാജ പരാതി കൊടുത്തുകഴിഞ്ഞാല്‍ ആണിന്റെ പേരില്‍ കേസ് എടുക്കുന്ന കാലം മാറി. അതിന് ഒരു തുടക്കമാവട്ടെ എന്റെ കേസ് എന്ന് അതുൽ പറഞ്ഞു.
അതെ സമയം പൊലീസ് സ്റ്റേഷനിൽ നിന്ന് ഞങ്ങൾക്ക് നീതി കിട്ടിയിട്ടില്ല. ഇവിടെ അത് തീർക്കാൻ പറ്റത്തില്ല, ഞങ്ങളെ ചാടിച്ച് വിടുകയായിരുന്നു. കോടതിയിൽ തന്നെ പോകുകയാണ്. സ്ത്രീകളെന്ന പരിഗണന പോലും തന്നില്ല. ഇവർ ദേഷ്യപ്പെടുകയാണ്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനാണ്. ശരിക്കും ഞങ്ങളോട് ദേഷ്യപ്പെട്ടു. എന്തിനാണ് ദേഷ്യപ്പെട്ടതെന്ന് ഞങ്ങൾക്കറിയത്തില്ല. ഇതുകണ്ടിട്ടൊന്നുമല്ല രേണു സുധി കരയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമത്തെ ബഹുമാനിക്കുന്നതുകൊണ്ടാണ് നമ്മൾ അവിടെ പോയതും പരാതി കൊടുത്തതും. ഞങ്ങൾ പെണ്ണുങ്ങളാണ്. ഭയങ്കരമായി ചൂടാകുകയാണ്.’- രേണു സുധി പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ കോടതിയിൽ പോകാനാണ് പറയുന്നത്. ജനമൈത്രിയല്ലേ. ഞാനൊരു വിധവയാണ്. അതുപോട്ടെ, ചെയ്യുന്നതിന്റെ മാക്സിമം ചെയ്തുകൊണ്ടിരിക്കുകയാണ് അതുൽ എന്ന വ്‌ളോഗർ.’- രേണു സുധി വ്യക്തമാക്കി.