
കോട്ടയം: കോട്ടയം നഗരത്തിലെ ലോഡ്ജിൽ മരിച്ച നിലയിൽ കാണപ്പെട്ട കൊല്ലാട് സ്വദേശി റെജിമോൻ എബ്രഹാമിനെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്.
വീട് ജപ്തി ചെയ്യുന്നതിന്റെ മനോ വിഷമമാണ് റെജിമോനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് വീട്ടുകാരും നാട്ടുകാരും കരുതുന്നത്.
കൊല്ലാട് മലമേൽ കാവ് പുത്തൻ പറമ്പിൽ കേക്കോ പള്ളിൽ സണ്ണിയുടെ മകനാണ് റെജിമോൻ (38)
10 വർഷം മുൻപ് ഇവർ കൊല്ലാട് സർവീന് സഹകരണ ബാങ്കിൽ നിന്ന് ഒന്നരലക്ഷം രൂപ വായ്പയെടുത്തിരുന്നു. റജിമോന്റെ സഹോദരിയുടെ വിവാഹത്തിനാണ് ലോൺ എടുത്തത്. റെജിമോന്റെ അമ്മ വീടുകളിലൊക്കെ പണിക്കു പോയി ആണ് ലോൺ തുക അടച്ചിരുന്നത് .ലോൺ എടുത്ത് ഒരു വർഷം കഴിഞ്ഞപ്പോൾ അമ്മ മരിച്ചു.
പിന്നീട് തവണ മുടങ്ങി കുടിശ്ശിയായി. ഇപ്പോൾ നാലുലക്ഷം രൂപ അടയ്ക്കാനായി ജപ്തി നോട്ടീസ് വന്നു. എന്നിട്ടും തുക അടയ്ക്കാൻ കഴിയാതെ വന്നതോടെ ബാങ്കുകാർ ആകെയുണ്ടായിരുന്ന രണ്ടു സെന്റ് സ്ഥലം അളന്ന് ലേല നടപടികൾക്ക് തുടക്കമായി. മാർച്ച് നാലിന് ഇവരുടെ സ്ഥലം ലേലം ചെയ്യും.
അതിനു മുൻപ് പണമടയ്ക്കാൻ പല വഴികൾ നോക്കിയെങ്കിലും ഒന്നും സാധിച്ചില്ല ഇതിന്റെ മനോവിഷമത്തിൽ ആയിരുന്നു റെജിമോൻ. ദരിദ്ര കുടുംബം ആണെങ്കിലും ഇവരുടെ റേഷൻ കാർഡ് എപിഎൽ വിഭാഗത്തിലുള്ളതായിരുന്നു. അത് പിന്നീട് ചിലരുടെ സഹായത്തോടെ ബിപിഎൽ ആക്കുന്നതിനുള്ള നടപടികൾ കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. അച്ഛൻ

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിപിഎൽ റേഷൻ കാർഡിന്റെ കാര്യങ്ങൾക്കായി കൊല്ലാട്ട് കമ്പ്യൂട്ടർ സെന്ററിൽഎത്തിയപ്പോഴാണ് മകന്റെ മരണ വിവരം അറിയുന്നത് .ഏതാനും ദിവസങ്ങളായി അജിമോനെ പിതാവ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല വിവാഹം കഴിച്ചുവിട്ട സഹോദരി രണ്ടു കുട്ടികളുമായി വീട്ടിൽ വന്നു നിൽക്കുകയാണ്.
അജിമോന്റെ ഭാര്യ ഇവർ തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് അവരുടെ വീട്ടിലേക്ക് പോയി.
കഴിഞ്ഞ 21-നാണ് റെജിമോൻ കോട്ടയം ടി ബി റോഡിലെ മെട്രോ ലോഡ്ജിൽ മുറിയെടുത്തത്. ഇന്നു രാവിലെ മുറിയിൽ നിന്ന് ദുർഗന്ധം വന്നപ്പോൾ നടത്തിയ അന്വേഷണത്തിലാണ് മരണ വിവരം അറിഞ്ഞത്. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.