സംസ്ഥാനത്ത് റെക്കോർഡ് മഴ… മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ലഭിച്ചത് 37 ശതമാനം അധികം വേനൽമഴ; ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ടയിലും കോട്ടയത്തും; ഏറ്റവും കുറവ് കാസർകോഡ്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം 37 ശതമാനം അധികം വേനൽമഴ ലഭിച്ചു. മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 30 വരെ സാധാരണ ലഭിക്കേണ്ടത് 140 മില്ലീമീറ്റർ മഴയാണ്. എന്നാൽ, ഇത്തവണ 192 മില്ലീമീറ്റർ മഴ ലഭിച്ചു.

video
play-sharp-fill

കഴിഞ്ഞവർഷം ഇതേ കാലയളവിൽ 53 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. അതായത് സാധാരണ ലഭിക്കേണ്ട വേനൽ മഴയേക്കാൾ 63 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്നും കാലാവസ്ഥ വിദഗ്‌ധൻ രാജീവൻ എരിക്കുളം പറഞ്ഞു. ഇക്കുറി പത്തനംതിട്ടയിലും കോട്ടയത്തുമാണ് ഏറ്റവും കൂടുതൽ വേനൽമഴ ലഭിച്ചത്.

ഈ ജില്ലകളിൽ 350 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. ഏറ്റവും കുറവ് കാസർകോഡ് ജില്ലയിലാണ്. 69 മില്ലീമീറ്റർ. ഇടുക്കിയിൽ വേനൽമഴ നാലുശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ മാസത്തിലാണ് ഇത്തവണ 20 ശതമാനം അധികം മഴ ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിൽ മാസത്തിൽ സാധാരണ ലഭിക്കേണ്ടത് 106 മില്ലീമീറ്റർ മഴയാണ്. ഇത്തവണ 126.4 മില്ലീമീറ്റർ മഴ കിട്ടി. ഏപ്രിലിലും ഏറ്റവും കൂടുതൽ മഴ കിട്ടിയത് പത്തനംതിട്ടയിലും( 241 എം.എം) കോട്ടയത്തുമാണ്( 227 എം.എം).

അതേസമയം ഏപ്രിലിൽ ഇടുക്കി (16% കുറവ്), മലപ്പുറം (7% കുറവ്), ആലപ്പുഴ (4% കുറവ്) ഒഴികെയുള്ള ജില്ലകളിൽ സാധാരണ ഏപ്രിൽ മാസത്തിൽ ലഭിക്കുന്ന മഴയേക്കാൾ കൂടുതൽ ലഭിച്ചു.