
ഡൽഹി:ലൈംഗികാതിക്രമ കേസുകളില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികളുടെ ലൈംഗികാസക്തി കുറയ്ക്കാനും, അതുവഴി അവർ കുറ്റം ആവർത്തിക്കാനുള്ള സാധ്യത ഇല്ലാതാക്കാനും ലക്ഷ്യമിട്ട് രാസ ഷണ്ഡീകരണം നടപ്പാക്കാൻ ബ്രിട്ടൻ പദ്ധതിയിടുന്നതായി ജസ്റ്റിസ് സെക്രട്ടറി ശബാന മഹ്മൂദ് അറിയിച്ചു.
പ്രാഥമിക ഘട്ടത്തില്‍, 20 ജയിലുകളില്‍ ഈ മരുന്നുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഫലപ്രാപ്തി വിലയിരുത്തിയ ശേഷം, ഭാവിയില്‍ ഇത് നിർബന്ധമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ശബാന മഹ്മൂദ് വ്യക്തമാക്കി.
കുറ്റവാളികളെ കൂടുതല്‍ സുരക്ഷിതരാക്കാനും, ഇരകള്‍ക്ക് നീതി ഉറപ്പാക്കാനും ഈ നടപടി സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
പഠനങ്ങള്‍ സൂചിപ്പിക്കുന്നത് രാസ ഷണ്ഡീകരണം നടപ്പാക്കുന്നതിലൂടെ കുറ്റകൃത്യങ്ങള്‍ വീണ്ടും സംഭവിക്കാനുള്ള സാധ്യത 60% വരെ കുറയ്ക്കാൻ സാധിക്കുമെന്നാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നിരുന്നാലും, ഈ ചികിത്സ എല്ലാ വ്യക്തികളിലും ഒരുപോലെ ഫലപ്രദമാകണമെന്നില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. ലൈംഗികാധികാര മനോഭാവവും അമിതമായ ലൈംഗികാസക്തിയുമുള്ളവരില്‍ രാസ ഷണ്ഡീകരണം വിജയിക്കാൻ സാധ്യത കുറവാണെന്നും അവർ അഭിപ്രായപ്പെട്ടു.
ജർമ്മനിയിലും ഡെൻമാർക്കിലും രാസ ഷണ്ഡീകരണം നിലവില്‍ നടപ്പാക്കുന്നുണ്ട്. പോളണ്ടില്‍ ചില പ്രത്യേക കേസുകളില്‍ ഇത് നിർബന്ധിത ചികിത്സാരീതിയാണ്.
ഈ രാജ്യങ്ങളിലെ അനുഭവങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ബ്രിട്ടൻ ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നത്. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ഇതൊരു നിർണ്ണായക ചുവടുവയ്പ്പായി കണക്കാക്കപ്പെടുന്നു.