പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും പീഡനം: സാമൂഹ്യ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട പെൺകുട്ടിയെ കോവിഡ് കാലത്ത് പീഡിപ്പിച്ച പ്രതി പിടിയിൽ; തുടർച്ചയായ മൂന്നാമതും പീഡനക്കേസിൽ കുടുങ്ങിയ മലപ്പുറം സ്വദേശി അറസ്റ്റിൽ

Spread the love

തേർഡ് ഐ ബ്യൂറോ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും പീഡനം. മലപ്പുറത്ത് സ്ഥിരം പീഡന വീരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം കാളികാവ് ചെങ്കോടിലെ തൊണ്ടിമ്മൽ സുഫൈലിനെ(28)യാണ് പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തത്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ പൊലീസ് കാടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതിന് അറസ്റ്റിലായ പ്രതിക്കെതിരെ മുമ്പും സമാന പരാതികളും നടപടികളുമുണ്ടായിട്ടുണ്ട്. സമാന കേസിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്ന പ്രതി ആറുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.

ജാമ്യത്തിലിറങ്ങി നാട്ടിൽ നിൽക്കവെയാണ് ഇത്തവണ ലോക്ഡൗൺ തുടങ്ങിയ സമയത്ത് പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെ വീണ്ടും ഇയാൾ പീഡനത്തിനിരയാക്കിയത്. സമൂഹമാധ്യമങ്ങൾ വഴിയും മൊബൈൽ ഫോൺ വഴിയും പെൺകുട്ടിയുമായി സൗഹൃദം നടിച്ച് വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. രണ്ട് വർഷം മുമ്പ് സമാനമായ കേസിൽ ശിക്ഷ അനുഭവിച്ചയാളാണ് സുഫൈൽ.

ആറ് മാസം മുമ്പാണ് പ്രതി ജ്യാമത്തിലിറങ്ങിയത്. എന്നാൽ പ്രതി വീണ്ടും സമാനമായ കേസ് ആവർത്തിച്ചിരിക്കുകയാണ്. ലോക് ഡൗൺ ആരംഭിച്ച കാലത്താണ് ഇപ്പോഴത്തെ അറസ്റ്റിന് കാരണമായ സംഭവം നടന്നത്. പ്രതിക്കെതിരെ കാളികാവ് പൊലീസ് പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിദ്യാർത്ഥികളുമായി സമൂഹ മാധ്യമങ്ങളിലൂടെയും മൊബൈൽ ഫോണിലൂടെയും മറ്റും സൗഹൃദം നടിച്ച് പലയിടങ്ങളിലും കൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കാറുണ്ടെന്നും പ്രതി ഇത്തരത്തിലുള്ള മറ്റു ശ്യംഖലയിൽ കണ്ണിയാണൊ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

കാളികാവ് പൊലീസ് ഇൻസപെക്ടർ പി. ജ്യോതിന്ദ്രകുമാർ, എസ്ഐ സി.കെ നൗഷാദ്, സിവിൽ പൊലീസ് ഓഫീസർമാരായ എം. വിനയൻ, ശ്രീജ, കൃഷ്ണകുമാർ, വിമൽ, ശ്രീവിദ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

സ്ഥിരമായി പീഡനക്കേസുകളിൽപ്പെട്ടിട്ടും പ്രതിയ്ക്കു അറസ്റ്റ് ചെയ്യുന്ന സമയത്തും യാതൊരു കൂസലുമില്ലായിരുന്നതായി പൊലീസ് പറയുന്നു. തുടർച്ചയായി മൂന്നാം തവണയാണ് ഇയാൾക്കെതിരെ പൊലീസ് പീഡനത്തിന് തന്നെ കേസ് രജിസ്റ്റർ ചെയ്തത്.