
സ്വന്തം ലേഖകൻ
കൊച്ചി: വിവാഹിതായ യുവതിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്ന പരാതിയിൽ ഡിഎൻഎ ടെസ്റ്റ് നടത്താൻ പൊലീസ് ആലോചിക്കുന്നു. നാലുവയസുകാരിയുടെ അമ്മയായ ഇരുപത്തിയഞ്ചുകാരിയാണ് പരാതിക്കാരി.
യുവതിയുടെ പരാതിയിൽ തൃക്കാക്കര പൊലീസ് മൂവാറ്റുപുഴ സ്വദേശിയായ അലൻ പോളിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ യുവതി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ തന്നിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാൻ കഴിയാതെ വന്നതോടെ യുവതി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് അലൻ പോൾ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാക്കനാടുള്ള കമ്പനിയിലാണ് ഇരുവരും ജോലി ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. ഭർത്താവുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല യുവതി. ഓഗസ്റ്റ് 29ന് അലൻ ആവശ്യപ്പെട്ടതനുസരിച്ച് രാവിലെ എട്ടുമണിക്ക് ഓഫീസിൽ എത്തിയ യുവതിയെ അലൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭയം കൊണ്ട് താൻ ഇക്കാര്യം ആരോടും പറഞ്ഞില്ല. സെപ്റ്റംബർ 19 ന് താൻ ഗർഭിണിയാണെന്നറിഞ്ഞു. ഇക്കാര്യം അലനോട് പറഞ്ഞെങ്കിലും ഗർഭം അവസാനിപ്പിക്കാനാണ് ആവശ്യപ്പെട്ടതെന്ന് യുവതി പറയുന്നു. സംഭവത്തിന് പിന്നാലെ ഭർത്താവ് യുവതിയെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് പ്രതിക്കെതിരെ ഐപിസി 376 വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ പ്രതിക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പ്രതി ആവശ്യപ്പെട്ടപ്പോൾ യാതൊരു മടിയുമില്ലാതെയയാണ് യുവതി രാവിലെ ഓഫീസിലെത്തിയത്. ആ സമയത്ത അവിടെ മറ്റാരുമില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് യുവതി അവിടെയെത്തിയതെന്നും കോടതി നിരീക്ഷിച്ചു. സമ്മതമില്ലാതെ ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാത്രമാണ് യുവതി പരാതിയിൽ പറയുന്നത്. ഭയം കാരണം മറ്റുള്ളവരോട് പറയാൻ കഴിഞ്ഞില്ലെന്ന യുവതിയുടെ വാദം വിചിത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി.