
അര്‍ധബോധാവസ്ഥയില്‍ നല്‍കുന്ന സമ്മതം ലൈംഗികബന്ധത്തിനുള്ള അനുമതിയായി കാണാനാവില്ല; വിദ്യാര്‍ത്ഥിനിയെ കോളേജിലിട്ട് പീഡിപ്പിച്ച കേസില്‍ സീനിയര്‍ വിദ്യാര്‍ത്ഥിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി
സ്വന്തം ലേഖിക
കൊച്ചി: അര്‍ധബോധാവസ്ഥയില്‍ നല്‍കുന്ന സമ്മതം ലൈംഗികബന്ധത്തിനുള്ള അനുമതിയായി കാണാനാവില്ലെന്ന് ഹൈക്കോടതി.
വിദ്യാര്‍ത്ഥിനിയെ കോളേജിലിട്ട് പീഡിപ്പിച്ച കേസില്‍ സീനിയര്‍ വിദ്യാര്‍ത്ഥിക്ക് മുൻകൂര്‍ ജാമ്യംനിഷേധിച്ചുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കാമുകൻ നല്‍കിയ ലഹരി പാനീയം കുടിച്ചതിനെ തുടര്‍ന്ന് അര്‍ധബോധാവസ്ഥയിലായ പെണ്‍കുട്ടി ലൈംഗിക ബന്ധത്തിനു സമ്മതിച്ചത് അനുമതിയായി കണക്കാക്കാനാവില്ലെന്നു ഹൈക്കോടതി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനിയെ കോളജില്‍ പീഡിപ്പിച്ച കേസില്‍ പ്രതിയായ സീനിയര്‍ വിദ്യാര്‍ത്ഥിക്ക് എറണാകുളത്തെ എസ്സി/എസ്ടി സ്‌പെഷല്‍ കോടതി മുൻകൂര്‍ ജാമ്യം നിഷേധിച്ചതു ശരിവച്ചു കൊണ്ടാണു ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്.
2022 നവംബര്‍ 18നു ലൈബ്രറിയിലേക്കു തന്നെ വിളിച്ചു വരുത്തിയ പ്രതി സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുകയും പുകവലിക്കുകയുമായിരുന്നു എന്നും അയാള്‍ തന്ന കേക്കും വെള്ളവും കഴിച്ചതോടെ തന്റെ കാഴ്ച മങ്ങിയെന്നുമാണു പെണ്‍കുട്ടിയുടെ മൊഴി.
പിന്നീട് അര്‍ധബോധാവസ്ഥയിലായ പെണ്‍കുട്ടിയെ കോളജിന്റെ മുകള്‍ നിലയിലെത്തിച്ചു യുവാവ് പീഡിപ്പിച്ചുവെന്നാണു കേസ്. ഭീഷണിപ്പെടുത്തി പിന്നീടും ഇയാള്‍ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചതായി ആരോപണമുണ്ട്.
എന്നാല്‍, കോളജ് പഠനകാലത്ത് തങ്ങള്‍ പ്രണയത്തിലായിരുന്നു എന്നും പിന്നീട് ബന്ധം വഷളായപ്പോള്‍ കള്ളക്കേസ് ചമച്ചതാണെന്നും പ്രതി മുൻകൂര്‍ ജാമ്യത്തിനുള്ള അപ്പീലില്‍ വാദിച്ചു.