സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാര്‍ഥിനിയെ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച്‌ പ്രണയം നടിച്ച്‌ പീഡനം; ബസില്‍ കയറി നോക്കിയപ്പോള്‍ പൊലീസ് കണ്ടത് സ്‌കൂള്‍ യൂണിഫോം അണിഞ്ഞ പെണ്‍കുട്ടിയും യുവാവും ബാക്ക് സീറ്റില്‍ കെട്ടിപ്പിടിച്ച്‌ കിടക്കുന്നത്; എല്ലാത്തിനും ഒത്താശ നിന്നത് ഡ്രൈവർ; പാലാ പീഡനകേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാര്‍ഥിനിയെ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച്‌ പ്രണയം നടിച്ച്‌ പീഡനം; ബസില്‍ കയറി നോക്കിയപ്പോള്‍ പൊലീസ് കണ്ടത് സ്‌കൂള്‍ യൂണിഫോം അണിഞ്ഞ പെണ്‍കുട്ടിയും യുവാവും ബാക്ക് സീറ്റില്‍ കെട്ടിപ്പിടിച്ച്‌ കിടക്കുന്നത്; എല്ലാത്തിനും ഒത്താശ നിന്നത് ഡ്രൈവർ; പാലാ പീഡനകേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

സ്വന്തം ലേഖകൻ

പാലാ : പതിമൂന്നുകാരിയെ ബസ് കണ്ടക്ടറായ സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്‌സല്‍ (32) മുന്‍പ് രണ്ട് തവണ കൂടി ബസിനുള്ളില്‍ വച്ച്‌ പീഡിപ്പിച്ചതായി മൊഴി.

കഴിഞ്ഞ ദിവസം അഫ്‌സലിനെയും, പീഡനത്തിന് ഒത്താശ ചെയ്ത ബസ് ഡ്രൈവര്‍ എബിനെയും കൂട്ടി പാലാ സി.ഐ കെ.പി. ടോംസണ്‍ തെളിവെടുക്കുന്നതിനിടെയാണ് ഇക്കാര്യം വെളിപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡില്‍ ഡിസംബര്‍ 17 നും 18 നുമാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പാലായിലെ സ്‌കൂളിലേക്ക് പെണ്‍കുട്ടി പതിവായി വരികയും പോവുകയും ചെയ്തിരുന്നത് അഫ്‌സല്‍ കണ്ടക്ടറായുള്ള സ്വകാര്യ ബസിലായിരുന്നു. ഡിസംബര്‍ 17 ന് പെണ്‍കുട്ടി ഇറങ്ങേണ്ട സ്റ്റോപ്പില്‍ ഇറക്കാതെ മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡിലേക്ക് അഫ്‌സല്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അന്നും ബസിന്റെ ഷട്ടറുകള്‍ അടച്ച്‌ അഫ്‌സലിന് മറ്റു ജീവനക്കാര്‍ സൗകര്യം ഒരുക്കിക്കൊടുത്തു. പിറ്റേന്നും പീഡനം ആവര്‍ത്തിച്ചു. ഇതിന് ശേഷം സ്റ്റാന്‍ഡിലെ ഒരു കടയില്‍ നിന്ന് ഇവര്‍ ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ഇവിടെയെത്തിയും പൊലീസ് തെളിവെടുത്തു.

കഴിഞ്ഞ 15ാം തീയതി ഉച്ചയ്ക്ക് ഒരുമണിയോടെ കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസില്‍ ഷട്ടര്‍ താഴ്ത്തിയ ശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിനിടെയാണ് അഫ്‌സല്‍ പിടിയിലായത്. ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാര്‍ഥിനിയെ, വിവാഹിതനായ കണ്ടക്ടര്‍ ഇക്കാര്യം മറച്ചുവച്ച്‌ പ്രണയം നടിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. 15ന് ഉച്ചയ്ക്ക് ഒരു മണിയോടെ സ്കൂള്‍ കഴിഞ്ഞ് വിദ്യാര്‍ഥിനി അഫ്സലിന്റെ ആവശ്യപ്രകാരം കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ എത്തി.

പനിയാണെന്നു പറഞ്ഞ് അഫ്സല്‍ സുഹൃത്തായ മറ്റൊരു കണ്ടക്ടറെ വിളിച്ചു വരുത്തി. അഫ്സലിന്റെ സുഹൃത്തുക്കളായ കണ്ടക്ടറും ഡ്രൈവറും ഉച്ചയ്ക്ക് 1.30നുള്ള ട്രിപ് ആളില്ലെന്ന കാരണത്താല്‍ മുടക്കി. പിന്നീട് പെണ്‍കുട്ടിയെ ബസിനുള്ളില്‍ കയറ്റിയ ശേഷം കണ്ടക്ടറും ഡ്രൈവറും ഷട്ടര്‍ താഴ്ത്തി പുറത്തു പോയി.

ഷട്ടറിട്ട് പാര്‍ക്കു ചെയ്തിരുന്ന ബസില്‍ സംശയകരമായ സാഹചര്യത്തില്‍ പെണ്‍കുട്ടിയെയും യുവാവിനെയും കണ്ട ഒരാള്‍ പാലാ ഡിവൈ.എസ്.പി. ഷാജു ജോസിനെ വിളിച്ചറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സി.ഐ. കെ.പി. ടോംസണും സംഘവും കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ എത്തുകയായിരുന്നു.

പൊലീസ് ബസില്‍ കയറി നോക്കിയപ്പോള്‍ സ്‌കൂള്‍ യൂണിഫോം അണിഞ്ഞ പെണ്‍കുട്ടിയും യുവാവും ബാക്ക് സീറ്റില്‍ കെട്ടിപ്പിടിച്ച്‌ കിടക്കുന്നതാണ് കണ്ടത്.