video
play-sharp-fill

മാധ്യമ ചലച്ചിത്ര രംഗത്തെ അതികായനും രാമോജി ഫിലിം സിറ്റി സ്ഥാപകനുമായ  രാമോജി റാവു അന്തരിച്ചു

മാധ്യമ ചലച്ചിത്ര രംഗത്തെ അതികായനും രാമോജി ഫിലിം സിറ്റി സ്ഥാപകനുമായ രാമോജി റാവു അന്തരിച്ചു

Spread the love

കൊച്ചി: നിർമാതാവും മാധ്യമ അതികായനുമായ രാമോജി റാവു അന്തരിച്ചു.

87 വയസായിരുന്നു. ഹൈദരാബാദിലെ പ്രശസ്തമായ രാമോജി ഫിലിം സിറ്റി സ്ഥാപകനാണ്. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹത്തെ ഹൈദെരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

രാമോജി റാവു എന്നറിയപ്പെടുന്ന ചെറുകുരി രാമോജി റാവു നിർമ്മാതാവ്, വിദ്യാഭ്യാസ, പത്രപ്രവർത്തകൻ, മാധ്യമ സംരംഭകൻ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ കേന്ദ്രമായ രാമോജി ഫിലിം സിറ്റി, 1983 ല്‍ സ്ഥാപിതമായ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഉഷാകിരൻ മൂവീസ് എന്നിവയുടെ ഉടമസ്ഥതയുള്ള രാമോജി ഗ്രൂപ്പിന്റെ തലവനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെലുങ്ക് സിനിമയില്‍ നാല് ഫിലിംഫെയർ അവാർഡുകളും ദേശീയ ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. പത്രപ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയില്‍ നല്‍കിയ സംഭാവനകള്‍ക്ക് 2016 ല്‍ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

റാവുവിൻ്റെ രാമോജി ഗ്രൂപ്പിന് ETV നെറ്റ്‌വർക്കിൻ്റെയും അതിൻ്റെ കീഴില്‍ വരുന്ന ധാരാളം ചാനലുകളുടെയും ഉടമസ്ഥതയ്‌ക്ക് പുറമേ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള തെലുങ്ക് ദിനപത്രമായ ഈനാടിന്റെ ഉടമസ്ഥതയുമുണ്ട്.

കൃഷിയെയും കർഷകരെയും അടിസ്ഥാനമാക്കിയുള്ള ഒരു മാസികയിലൂടെയാണ് രാമോജി റാവു തൻ്റെ കരിയർ ആരംഭിച്ചത്.
2015-ല്‍ രാമോജി റാവു ഹൈദരാബാദിൻ്റെ പ്രാന്തപ്രദേശത്തുള്ള രാമോജി ഫിലിം സിറ്റിക്ക് സമീപം ഓം സ്പിരിച്വല്‍ സിറ്റി നിർമ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള 108 ക്ഷേത്രങ്ങളുടെ പകർപ്പുകള്‍ ഈ നഗരത്തിലുണ്ടാകും എന്നായിരുന്നു പ്രഖ്യാപനം.

2020-ല്‍, കോവിഡ് മഹാമാരി രൂക്ഷമായ കാലത്ത്, തെലങ്കാന, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് രാമോജി റാവു 10 കോടി രൂപ വീതം സംഭാവന നല്‍കി. വൈറസിനെതിരായ പോരാട്ടത്തില്‍ രണ്ട് മുഖ്യമന്ത്രിമാരും വിജയിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

സിനിമാ മേഖലയുടെ ഭാഗമായി, അതുല്യമായ സിനിമകള്‍ നിർമ്മിക്കുന്നതില്‍ രാമോജി റാവു ശ്രദ്ധിച്ചിരുന്നു. കൃത്രിമ കാല്‍ ഉപയോഗിച്ച്‌ നൃത്തം ചെയ്യാനുള്ള സുധാ ചന്ദ്രൻ്റെ ആഗ്രഹം അദ്ദേഹത്തില്‍ താല്‍പ്പര്യം ജനിപ്പിച്ചതായി റിപ്പോർട്ട് ഉണ്ട്. അവരെക്കുറിച്ച്‌ ഒരു സിനിമ നിർമ്മിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. സുധാ ചന്ദ്രൻ കഥാപാത്രമായ ചിത്രം അവരുടെ കരിയറില്‍ വലിയ സ്വാധീനം ചെലുത്തി.