മാനത്ത് മാസപ്പിറവി തെളിഞ്ഞു: തിങ്കളാഴ്ച മുതൽ കേരളത്തിൽ നോമ്പ് കാലം; മുസ്ലീം സഹോദരങ്ങൾക്ക് ഇന് ഒരു മാസം നോമ്പിന്റെ പുണ്യം

Spread the love
സ്വന്തം ലേഖകൻ
കോഴിക്കോട്: മുസ്ലിം സഹോദരങ്ങൾക്ക് ഇനി ഒരു മാസം നോമ്പിന്റെ പുണ്യം. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതോടെയാണ് കേരളത്തിലും നോമ്പുകാലത്തിന് തുടക്കമായത്.
കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിനാൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന്  ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ,സമസ്ത ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട്, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ്
ചേലക്കുളം കെ.എം മുഹമ്മദ് അബുൽ ബുഷ്റാ മൗലവി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി എന്നിവരാണ് അറിയിച്ചത്.
ഉമിനീർ പോലും ഇറക്കാതെ വിശുദ്ധമായി പകൽ സമയത്ത് ഭക്ഷണം ഉപേക്ഷിച്ചാണ് മുസ്ലീം സമൂഹം നോമ്പ് ആചരിക്കുന്നത്.