രാമപുരത്ത് തെരുവുനായ ആക്രമണം; പ്ലസ് ടു വിദ്യാർത്ഥിനി ഉൾപ്പെടെ 2 പേർക്ക് പരിക്ക്

Spread the love

രാമപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. രാമപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ പ്ലസ് ടു വിദ്യാർത്ഥിനിയടക്കം 2 പേർക്ക് ഗുരുതര പരിക്ക്. രാമപുരം ടൗണിൽ ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. പാലവേലി കുരിക്കാട്ട് അംബി (57), എയ്ഞ്ചലീന ജോമോൻ എന്നിവരെയാണ് ആക്രമിച്ചത്.

ടൗണിന് സമീപം കപ്പത്തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന അംബിയെയാണ് പട്ടി ആദ്യം ഓടിച്ചിട്ട് കടിച്ചത്. കാലിന് ഗുരുതരമായ പരിക്കേറ്റ ഇയാളെ ആദ്യം രാമപുരം ഗവൺമെന്റ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സെൻട്രൽ ജംഗ്ഷനിലേയ്ക്ക് ഓടിയെത്തിയ നായ സ്‌കൂൾ വിട്ടുവന്ന വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.

കുട്ടികൾ ഭയന്ന് ചിതറി ഓടിയപ്പോൾ നായ എയ്ഞ്ചലീനയെ തുടരെതുടരെ ആക്രമിച്ചു. കൂടപ്പുലം തൊഴുത്തുങ്കൽ ജോമോന്റെ മകളാണ് എയ്ഞ്ചലീന. നാട്ടുകാർ ഓടിക്കുടി കുട്ടിയെ രക്ഷിച്ച് രാമപുരം ഗവൺമെന്റ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചു.വേണ്ടരീതിയിൽ പരിചരിച്ചില്ലരാമപുരം ഗവൺമെന്റ് ആശുപത്രിയിൽ കുട്ടിയെ വേണ്ട രീതിയിൽ പരിചരിച്ചില്ലെന്ന് ആരോപണമുണ്ട്. കുട്ടിയുടെ മുറിവ് കഴുകാൻ ജീവനക്കാർ തയാറായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ വിദ്യാർത്ഥിനിയുടെ കൂടെ ഉണ്ടായിരുന്ന കുട്ടികളാണ് മുറിവ് കഴുകിയത്. എന്നാൽ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. കുട്ടികളെയാണ് നായകടിച്ച് എത്തിക്കുന്നതെങ്കിൽ അവരോടൊപ്പമുള്ള മാതാപിതാക്കളെകൊണ്ടാണ് 15 മിനിറ്റ് നേരം ഒഴുക്കുവെള്ളത്തിൽ മുറിവ് കഴുകിക്കുകയാണ് പതിവെന്ന് രാമപുരം ഗവ.ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സരള പറഞ്ഞു.മുതിർന്ന കുട്ടികളാണ് എത്തുന്നതെങ്കിൽ അവരെകൊണ്ടുതന്നെയാണ് മുറിവ് കഴുകിക്കുന്നതെന്നും അവർ വിശദീകരിച്ചു.