രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പോര് ശക്തം; പ്രവര്‍ത്തകസമിതിയിലേക്ക് അവകാശവാദമുന്നയിച്ച്‌ അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും; തരൂരിൻ്റെ വരവും സസ്പെൻസിൽ

Spread the love

സ്വന്തം ലേഖകൻ

ദില്ലി:രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പോര് പ്രവര്‍ത്തക സമിതിയിലേക്കും കടക്കുമെന്നതിൻ്റെ സൂചനകൾ നൽകികൊണ്ട് അവകാശവാദവുമായി അശോക് ഗലോട്ടും സച്ചിന്‍ പൈലറ്റും രംഗത്ത്.

സമിതിയില്‍ യുവ പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്ന് സച്ചിനെ പിന്തുണക്കുന്നവര്‍ പറയുന്നു. തരൂരിനായി വാദിക്കുന്നവര്‍ സച്ചിന്‍ പൈലറ്റിനെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് ശശി തരൂര്‍ എംപി വ്യക്തമാക്കി. നാമനിര്‍ദ്ദേശം ചെയ്യപ്പെടുമെന്ന് പ്രതീക്ഷയില്ലെന്നും തരൂര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ നേതൃത്വം നീക്കം നടത്തുന്നതിനിടെ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ലീനറി സമ്മേളനത്തിലേക്ക് കോണ്‍ഗ്രസ് കടക്കുമ്പോള്‍ പ്രവര്‍ത്തകസമിതിയിലേക്ക് ശശി തരൂര്‍ പരിഗണിക്കപ്പെടുമോയെന്നതാണ് ആകാംക്ഷ. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആയിരത്തിലേറെ വോട്ടുകള്‍ നേടിയ തരൂര്‍ പ്രവര്‍ത്തകസമിതിയിലേക്ക് എന്‍ട്രി പ്രതീക്ഷിച്ചിരുന്നു. ഔദ്യോഗിക പക്ഷത്തിന് മേല്‍ക്കൈയുള്ള പ്രവര്‍ത്തക സമിതിയിലേക്ക് മത്സരിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് കണ്ടാണ് പിന്മാറ്റം.അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെ ദേശീയ നേതൃത്വത്തിന് തരൂരിനോട് താല്‍പര്യമില്ല. കേരളത്തിലെ പര്യടനം സംസ്ഥാന നേതൃത്വത്തെയും ചൊടിപ്പിച്ചിട്ടുണ്ട്.

തരൂരിനെ ഒഴിവാക്കരുതെന്ന് ചില എംപിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അക്കാര്യം ഗൗരവമായി പരിഗണിച്ചിട്ടില്ല. അതേ സമയം പ്രവര്‍ത്തക സമിതിയിലേക്ക് മത്സരം ഒഴിവാക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. സോണിയ ഗാന്ധി അധ്യക്ഷയായ ശേഷം നടന്ന സമ്മേളനങ്ങളിലെല്ലാം മത്സരം ഒഴിവാക്കി അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുകയായിരുന്നു.ആ രീതി മതിയെന്ന ഭൂരിപക്ഷ അഭിപ്രായത്തെ മറികടന്നാണ് ഇപ്പോള്‍ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കട്ടെയെന്ന നിലപാട് തരൂര്‍ മുന്‍പോട്ട് വയ്ക്കുന്നത്.