
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വന്ദേഭാരത് ‘അടിപൊളി’ യാത്രാനുഭവമായിരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കഥകളിയുടെയും കളരിപ്പയറ്റിന്റെയും ആയുര്‍വേദത്തിന്റെയും നാട്ടില്‍ വന്ദേഭാരത് പുതിയ ആകര്‍ഷണമാണെന്നും വന്ദേഭാരത് ഉദ്ഘാടന വേദിയില്‍ മലയാളത്തില്‍ സംസാരിച്ച് ജനങ്ങളെ കൈയ്യിലെടുത്ത് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.
കേരളത്തിന്റ റെയില്‍വേ വികസനത്തിന് ഈ വര്‍ഷം 2033 കോടി രൂപ നീക്കിവെച്ചതായും അദ്ദേഹം അറിയിച്ചു. ’35 വര്‍ഷമാണ് വന്ദേഭാരത് ട്രെയിനിന്റെ കാലാവധി. പരമാവധി വേഗം 180 കിലോമീറ്ററാണ്. റെയില്‍വേ ട്രാക്കുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തി വേഗം കൂട്ടി സഞ്ചരിക്കാനുള്ള സൗകര്യമൊരുക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാളത്തിലെ വളവുകളാണ് കേരളത്തില്‍ വേഗത കുറയ്ക്കുന്നത്. പാളങ്ങളുടെ വളവുകള്‍ നികത്തി നേരെയാക്കും. ലോകോത്തര സിഗ്നലിങ് സിസ്റ്റം കേരളത്തില്‍ കൊണ്ടുവരും. 24 മാസത്തിനുള്ളില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ വന്ദേഭാരത് സര്‍വീസ് നടത്തും. 381 കോടി ചെലവിട്ട് വന്ദേഭാരതിന്റെ വേഗത 130 കിലോമീറ്ററിലെത്തിക്കും.
പിന്നീട് ഇത് 160 കിലോമീറ്ററാക്കും. 48 മാസത്തിനുള്ളില്‍ തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് ആറ് മണിക്കൂറിലും കാസര്‍കോടേക്ക് അഞ്ചര മണിക്കൂറിലും എത്താനാകും’, മന്ത്രി പറഞ്ഞു.