യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് വ്യാജ വോട്ടർ ഐഡി കാർഡുകള്‍ നിർമിച്ചെന്ന കേസ്: അന്വേഷണ സംഘത്തിന് ലഭിച്ചത് നിർണായക തെളിവുകൾ; ഐഡി കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഫോട്ടോയും പേരും മാറ്റി സൈറ്റില്‍ അപ്‌ലോഡ് ചെയ്തു; പ്രതി ചേർക്കപ്പെട്ടവരിൽ രാഹുൽ മാങ്കുട്ടത്തിലിന്റെ സന്തതസഹചാരിയും; കേസിൽ രാഹുൽ മാങ്കുട്ടത്തിലിനും പങ്ക് ?

Spread the love

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യാജ വോട്ടർ ഐഡി കാർഡുകള്‍ നിർമിച്ചെന്ന കേസിൽ അന്വേഷണ സംഘത്തിന് ലഭിച്ചത് നിർണായക തെളിവുകൾ.

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ്‌സൈറ്റില്‍ നിന്ന് ഐഡി കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്ത്, അതേ ലാപ്‌ടോപ്പില്‍ ഫോട്ടോയും പേരും മാറ്റി യൂത്ത് കോണ്‍ഗ്രസ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഈ വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് സംഘടനാ തെരഞ്ഞെടുപ്പില്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പിലാണ് വ്യാജ ഐഡി കാര്‍ഡ് നിർമിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. വോട്ടിങ്ങിനു ശേഷം 67,158 അപേക്ഷകരെ ഒഴിവാക്കി. കാണക്കാരി പഞ്ചായത്തിലെ 27 പേരുടെ പേരില്‍ വ്യാജ കാര്‍ഡുകള്‍ ഉണ്ടാക്കി. മലപ്പുറത്ത് ഏഴ് പേരുടെയും പേരില്‍ വ്യാജ കാര്‍ഡ് ഉണ്ടാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കാർഡ് ഉടമകളും മൊഴിയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് തെളിവ് ലഭിച്ചത്. രാഹുലിന്‍റെ സുഹൃത്തും സന്തത സഹചാരിയുമായ ഫെനി നൈനാൻ ഉള്‍പ്പടെയുള്ളവരെ പ്രതിചേർത്തിരുന്ന കേസില്‍ ഇടപെടല്‍ ഉണ്ടായതായി കണ്ടെത്തിയാല്‍ പ്രതിസ്ഥാനത്തേക്ക് രാഹുല്‍ മാങ്കൂട്ടത്തിലും എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. രജിസ്റ്റര്‍ ചെയ്ത നാല് കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറി. പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ ലോക്ക്ഡ് ആണെന്നതിനാല്‍ വിവരം ശേഖരിക്കുന്നതിനായി ചണ്ഡീഗഡിലെ ലാബിലേക്ക് അയച്ചു.