
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉയർന്ന നീല ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോർട്ട്. ബാഗിൽ പണം എത്തിച്ചതിന് തെളിവ് കണ്ടെത്താനായില്ലെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. കേസിലെ തുടർ നടപടികൾ അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നേതാക്കൾ പണം എത്തിച്ചെന്നായിരുന്നു ആരോപണം. സിപിഎമ്മാണ് പരാതി നൽകിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കെപിഎം ഹോട്ടലിൽ എത്തിച്ച ട്രോളി ബാഗിൽ പണമാണെന്ന് പോലീസിന് തെളിയിക്കാനായില്ല. നീല ട്രോളി ബാഗിൽ തൻ്റെ വസ്ത്രങ്ങൾ ആയിരുന്നു രാഹുൽ വ്യക്തമാക്കിയിരുന്നത്.
നവംബർ ആറിന് പുലർച്ചെയാണ് കെപിഎം ഹോട്ടലിൽ കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന മുറികളിൽ പൊലീസ് സംഘമെത്തി. പാതിരാത്രി 12 മണിയാണ് റെയ്ഡ് തുടങ്ങിയത്. വനിതാ നേതാക്കളടക്കം താമസിച്ച 12 മുറികളിൽ പോലീസ് സംഘം പരിശോധന നടത്തി. ഒന്നും കണ്ടെത്താനായില്ലെന്ന് ലഭിച്ചില്ലെന്ന് എഴുതി നൽകിയതാണ് പോലീസ് മടങ്ങിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group