രണ്ടാം ബലാംത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ മുൻകൂര്‍ ജാമ്യം റദ്ദാക്കില്ല; അന്വേഷണ സംഘത്തിന്റെ ഹർജി കോടതി തള്ളി, അതിജീവിതയുടെ ഫോണ്‍ നമ്പറുകള്‍ ഡിലീറ്റ് ചെയ്യാൻ നിര്‍ദേശം

Spread the love

തിരുവനന്തപുരം: രണ്ടാം ബലാംത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കില്ല. അന്വേഷണ സംഘത്തിന്റെ ഹർജി കോടതി തള്ളി.

video
play-sharp-fill

മുൻ‌കൂർ ജാമ്യം നിലനില്‍ക്കുമെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ഫോണുകളില്‍ നിന്ന് അതിജീവിതയുടെ നമ്പറുകള്‍ ഡിലീറ്റ് ചെയ്യണമെന്ന് രാഹുലിന് കോടതി നിർദേശം നല്‍കി.

അതിജീവിതയുമായി ബന്ധപ്പെട്ട എല്ലാ നമ്പറുകളും ഡിലീറ്റ് ചെയ്യണം. ഡിലീറ്റ് ചെയ്ത ശേഷം സത്യവാങ്മൂലം നല്‍കണമെന്നും കോടതി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫോണില്‍ വിളിക്കാൻ ശ്രമിച്ചുവെന്ന് പരാതിക്കാരി കോടതിയില്‍ പരാതി നല്‍കിയിരുന്നു. രാഹുല്‍ വിളിച്ചപ്പോള്‍ താൻ ഫോണ്‍ എടുത്തില്ലെന്നും വാട്സ്‌ആപ്പ് കോള്‍ തനിക്ക് ബുദ്ധിമുട്ടായി എന്നും ഈ യുവതി പരാതിയില്‍ പറയുന്നു. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും പരാതിയില്‍ പ്രോസിക്യൂഷൻ അറിയിച്ചിരുന്നു.

രണ്ടാം ബലാത്സംഗ കേസില്‍ അതിജീവിതയുടെ മൊഴിയില്‍ ക്രൂരലൈംഗിക അതിക്രമത്തിൻ്റെ വിവരങ്ങളാണ് ഉള്ളത്. ഐ വാൻഡ് ടു റേപ്പ് യു എന്ന് രാഹുല്‍ പറഞ്ഞുകൊണ്ടിരുന്നു.

വിവാഹവാഗ്ദാനം നല്‍കിയാണ് ബന്ധം സ്ഥാപിച്ചത്. സംസാരിക്കാൻ എന്ന് പറഞ്ഞ് ഹോംസ്റ്റേ മുറിയിലേക്ക് കൊണ്ട് പോകുകയും, അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും അതിജീവിത മൊഴി നല്‍കി.

“ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയത്. ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന സമയത്ത് പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടു. എന്നിട്ടും ലൈംഗികാതിക്രമം തുടർന്നു എന്നും അതീജീവിത നല്‍കിയ മൊഴിയില്‍ പറയുന്നു. നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുല്‍ ഉന്നയിച്ചിട്ടുണ്ട്.”

ലൈംഗിക അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാൻ ആകില്ലെന്ന് രാഹുല്‍ അറിയിച്ചു. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാൻ ആയി രാഹുല്‍ പിന്നാലെ നടന്നിരുന്നു. ഫോണ്‍ എടുത്തില്ലെങ്കില്‍ അസഭ്യം വിളിക്കുമായിരുന്നു എന്നും, വീടിൻ്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ പോരാൻ പലവട്ടം ആവശ്യപ്പെട്ടുവെന്നും അതിജീവിതയുടെ മൊഴിയില്‍ പറയുന്നുണ്ട്.