സംസ്ഥാനത്ത് തെരുവ് നായകളിലെ പേവിഷബാധ വലിയ തോതിൽ വർധിക്കുന്നു; കഴിഞ്ഞ ഒൻപത് മാസത്തിനിടയിൽ ചത്ത നിലയിൽ കണ്ടെത്തിയ 40 ശതമാനം നായകൾക്ക് രോഗം സ്ഥിരീകരിച്ചു

Spread the love

കണ്ണൂര്‍: തെരുവ് നായകളിലെ പേവിഷബാധ വലിയ തോതിൽ വർധിക്കുന്നതായി കണ്ടെത്തൽ. കഴിഞ്ഞ ഒൻപത് മാസത്തിനിടയിൽ ചത്ത നിലയിൽ കണ്ടെത്തിയ 40 ശതമാനം നായകൾക്ക് രോഗം സ്ഥിരീകരിച്ചു.

video
play-sharp-fill

മൂന്നു വർഷത്തിനുള്ളിൽ രോഗം സ്ഥിരീകരിക്കുന്ന തെരുവ്നായകളുടെ എണ്ണം ക്രമാനുഗതമായി കൂടുന്നതായും മൃഗസംരക്ഷണ വകുപ്പിന് കീഴിലെ മലബാർ റീജണൽ ലബറോട്ടറിയുടെ പരിശോധനയിൽ കണ്ടെത്തി. തെരുവ് നായ ശല്യം രൂക്ഷമായിരിക്കുന്നതിനിടെ ആണ് ആശങ്ക ഉയർത്തുന്ന വിവരം പുറത്തു വരുന്നത്. ഈ വർഷം സപ്തംബർ വരെയുള്ള കാലയളവിൽ പരിശോധിച്ച 52 നായകളിൽ 23 എണ്ണത്തിനാണ് രോഗം കണ്ടെത്തിയത്.40 ശതമാനത്തിന് മുകളിലാണ് പോസിറ്റീവിറ്റി നിരക്ക്.

കഴിഞ്ഞ വർഷം ഇക്കാലയളവിൽ 30 ശതമാനമായിരുന്നു പോസിറ്റീവ്. 2023 ൽ തെരുവുനായകളിലെ പേവിഷബാധ 25 ശതമാനവും. കണക്കുകളിൽ നിന്ന് വ്യക്തമാക്കുന്നത് പ്രതിരോധ കുത്തിവെപ്പിൻ്റെ അവശ്യകതയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പൊതുവെയുള്ള രോഗലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാത്തവയിലും പേവിഷബാധ സ്ഥിരീകരിക്കുന്നതായും പരിശോധനകളിൽ വ്യക്തമാകുന്നുണ്ട്. തെരുവുനായകളിൽ മാത്രമല്ല പൂച്ച അടക്കമുള്ള ജീവികളിലും റാബിസ് ബാധ കൂടി വരുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group