ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷൻസ് മാത്രമല്ല; നിർണായക തെളിവുകൾ ലഭിച്ചുവെന്ന് ക്രൈംബ്രാഞ്ച്; കൂടുതൽ പ്ലാറ്റ് ഫോമുകള്‍ക്കെതിരെയും അന്വേഷണം; കൂടുതല്‍ പേര്‍ വലയിലാകുമെന്ന് സൂചന

Spread the love

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കൂടുതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ക്കെതിരെ അന്വേഷണം തുടങ്ങി ക്രൈംബ്രാഞ്ച്. എക്സാം വിന്നര്‍, എഡ്യൂപോര്‍ട്ട് എന്നീ ഓണ്‍ലെന്‍ പഠന കേന്ദ്രങ്ങള്‍ക്കെതിരെയാണ് അന്വേഷണം.

കൂടുതല്‍ പേര്‍ വലയിലാകുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. ചോദ്യപേപ്പർ ചോർച്ചയിൽ കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻസിന്റെയും ഉടമ മുഹമ്മദ് ഷുഹൈബിൻ്റെയും ബന്ധം സ്ഥിരീകരിക്കപ്പെട്ടതിന് പിന്നിലെയാണ് മറ്റു ഒൺലൈൻ പ്ലാറ്റ് ഫോമുകൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.

പത്താം ക്ലാസ്, പ്ലസ് വൺ പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ചയ്‌ക്കേ എംഎസ് സൊല്യൂഷൻസിനും മുഹമ്മദ് ഷുഹൈബിനും പങ്കുള്ളൂ. മറ്റു ക്ലാസുകളിലെ ചോദ്യപേപ്പറുകളും സമാനരീതിയിൽ ചോർന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിന് പിന്നിൽ ആരാണെന്നാണ് അന്വേഷണം. ഷുഹൈബ് അന്വേഷണസംഘവുമായി കാര്യമായി സഹകരിക്കുന്നില്ല. എന്നാൽ, പിടിയിലായ അബ്ദുൽ നാസർ പലരുടേയും പങ്ക് വ്യക്‌തമാക്കുന്ന തെളിവുകളടക്കമുള്ളവ നൽകിയിട്ടുണ്ട്.

ഒപ്പം കേസിൽ നേരത്തെ അറസ്‌റ്റിലായ ഫഹദ് എന്ന അധ്യാപകനിൽ നിന്നും നിർണായക വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എഡ്യൂപോർട്ട്, എക്‌സാം വിന്നർ എന്നിവർക്കും ചോദ്യപേപ്പർ ചോർച്ചയിൽ പങ്കുണ്ടോ എന്ന സംശയം ഉയർന്നിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ തെളിവുകളും വിവരങ്ങളും ലഭിക്കേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.