ക്വാറിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പേര് ഉപയോഗിച്ച് അഴിമതി നടത്താൻ ശ്രമം; അന്വേഷണം ആരംഭിച്ച് പോലീസ്

Spread the love

മാനന്തവാടി: തൊണ്ടർനാട് പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് വില്ലേജിലെ ക്വാറിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പേര് ഉപയോഗിച്ച് അഴിമതി നടത്താൻ ശ്രമിച്ചതായി പരാതി.

video
play-sharp-fill

കാഞ്ഞിരങ്ങാട് വില്ലേജിലെ സർവേ നമ്പർ 506, 508 എന്നിവയിലായി പ്രവർത്തിച്ചു കൊണ്ടിരുന്ന ക്വാറി പുന:രാരംഭിക്കുന്നതിനായി ഡിജിറ്റൽ സർവേയിലെ ചില തെറ്റുകൾ തിരുത്തി കിട്ടേണ്ടതിനു സ്ഥലം ഉടമകൾ നൽകിയ അപേക്ഷയുമായി ബന്ധപ്പെട്ടാണ് വിവാദം. കഴിഞ്ഞ ഫെബ്രുവരി 11നാണ് സംഭവം.

പൊലീസ് രഹസ്യാന്വേഷണ വിഭാഗവും സംഭവം അന്വേഷിക്കുന്നുണ്ട്. സർവേ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് എതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. സർവേ വകുപ്പിലെ ജീവനക്കാർ തന്നെയാണ് പരാതി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയുടെ സ്റ്റാഫ് കൂടെയുണ്ട് എന്നു പറഞ്ഞ് മാനന്തവാടി റീ സർവേ ഓഫിസിലെ ജീവനക്കാരോട് ക്രമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ടെന്നാണ് ആലപ്പുഴ സർവേ ഡപ്യൂട്ടി ഡയറക്ടർ കെ.ജയകുമാറിനെതിരെ പരാതി ഉയർന്നിരിക്കുന്നത്. ഫോൺ വിളിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.