ക്വാറന്റയിനിൽ കഴിയുന്നതിനിടെ വീടിനുള്ളിൽ വരെ വെള്ളം കയറി: അരയറ്റം വെള്ളത്തിൽ മുങ്ങി നിൽക്കുന്നതിനിടെ കൊവിഡ് റിസൾട്ട് എത്തി; പരിശോധനാ ഫലം പോസിറ്റീവ്…! കൊവിഡ് പോസിറ്റീവായ നാലംഗ കുടുംബത്തെ വെള്ളത്തിലൂടെ സാഹസികമായി കരയിലെത്തിച്ച് അഗ്നിരക്ഷാ സേന; ഞെട്ടിക്കുന്ന സാഹസികതയുടെ വാർത്ത പുറത്തു വന്നത് പേരൂരിൽ നിന്നും

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡിൽ നിന്നും രക്ഷതേടി ക്വാറന്റയിനിൽ കഴിയുകയായിരുന്നു ഒരു കുടുംബത്തെ പ്രളയജലം എത്തി മൂടി. വീടിനുള്ളിൽ അരയ്‌ക്കൊപ്പം വെള്ളിത്തിൽ കഴിഞ്ഞിരുന്ന കുടുംബത്തെ രക്ഷിക്കാനുള്ള അഗ്നിരക്ഷാ സേനയ്‌ക്കൊപ്പം കൊവിഡ് പരിശോധാന ഫലവും എത്തി- കുടുംബത്തിലെ നാലു പേരും കൊവിഡ് പോസിറ്റീവ്..! പക്ഷേ, കൊവിഡ് രോഗികളാണെന്നുകരുതി ഇവരെ വഴിയിൽ ഉപേക്ഷിക്കാൻ അഗ്നിരക്ഷാ സേന തയ്യാറായില്ല. കുടുങ്ങിക്കിടന്ന കുടുംബത്തെ സുരക്ഷിതമായി ആശുപത്രിയിലേയ്ക്കു മാറ്റിയ ശേഷമാണ് അഗ്നിരക്ഷാ സേന പിന്മാറിയത്.

ശനിയാഴ്ച വൈകിട്ടാണ് ഏറ്റുമാനൂരിനെ ഭയപ്പെടുത്തിയ അതിഭയാനകമായ വെള്ളപ്പൊക്കം ഉണ്ടായത്. കൊവിഡ് സമ്പർക്ക രോഗം അതിഭയങ്കരമായി പടർന്നു പിടിച്ച സാഹചര്യത്തിൽ ഏറ്റുമാനൂർ അടക്കം ഉൾപ്പെടുത്തി കൊവിഡ് ക്ലസ്റ്റർ രൂപീകരിച്ചിരുന്നു. ഇതിനിടെയാണ് ഏറ്റുമാനൂരിൽ ഒരു കുടുംബത്തിലെ നാലു പേർക്കു കൊവിഡ് സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുബൈയിൽ നിന്നും എത്തി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന ഏറ്റുമാനൂർ സ്വദേശികളായ കുടുംബത്തിലെ നാലു പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇവർ താമസിച്ചിരുന്ന ചെറുവാണ്ടൂർ പാറേക്കടവ് കണ്ടംചിര ഭാഗത്ത് ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന വീടിനുള്ളിൽ വെള്ളം കയറിയെന്നു ആരോഗ്യ പ്രവർത്തകരെ വീട്ടുകാർ തന്നെയാണ് വിവരം അറിയിച്ചത്. ഇതിനിടെയാണ് ഇവരുടെ പരിശോധനാ ഫലം പോസിറ്റീവാണ് എന്നു കണ്ടെത്തിയത്.

തുടർന്നു ആരോഗ്യ പ്രവർത്തകർ വിവരം അഗ്നിരക്ഷാ സേനാ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്നു അഗ്നിരക്ഷാസേനാ സംഘം സ്ഥലത്ത് എത്തി. ഇവരുടെ റബർ ഡിങ്കി ഉപയോഗിച്ച് അഗ്നിരക്ഷാ സേനാ അധികൃതർ ക്വാറന്റയിനിൽ കഴിഞ്ഞിരുന്നവരെ മുഴുവൻ ആശുപത്രിയിൽ എത്തിച്ചു. കൊവിഡ് പോസിറ്റീവാണ് എന്നു തിരിച്ചറിഞ്ഞിട്ടു പോലും പ്രതിരോധ ഉപകരണങ്ങളും മാസ്‌കും കയ്യുറയും പി.പി.ഇ കിറ്റും അടക്കം ധരിച്ചാണ് ഇവരെ അഗ്നിരക്ഷാ സേനാംഗങ്ങൾ ആശുപത്രിയിലേയ്ക്കു മാറ്റിയത്.