
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാനദിവസം യുഡിഎഫിന് മുന്നില്‍ പുതിയ ഉപാധികള്‍ വച്ച് പി.വി അൻവർ.
അടുത്ത തവണ യുഡിഎഫിന് ഭരണം കിട്ടിയാല്‍ മന്ത്രിയാക്കണമെന്നും ആഭ്യന്തരവകുപ്പും വനംവകുപ്പും നല്‍കണമെന്നും അല്ലെങ്കില്‍ വിഡി സതീശനെ യുഡിഎഫിന്റെ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയാല്‍ മതിയെന്നുമാണ് അൻവറിന്റെ ഉപാധി. വിഡി സതീശനെ ‘മുക്കാല്‍ പിണറായി’ എന്നാണ് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പിവി അൻവർ വിശേഷിപ്പിച്ചത്.
‘വിഡി സതീശനെ യുഡിഎഫ് നേതൃസ്ഥാനത്ത് ഇരുത്തിക്കൊണ്ട് ഞാൻ അതിലേക്ക് വരില്ല. ഒരു പിണറായിയെ ഇറക്കിയിട്ട് മുക്കാല്‍ പിണറായിയെ ഭരണത്തില്‍ കയറ്റാൻ ഞാനില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2026ലെ തിരഞ്ഞെടുപ്പില്‍ ആഭ്യന്തരവകുപ്പും വനംവകുപ്പും തരാൻ തയ്യാറാണെന്ന് രേഖയായി പരസ്യമായി പറയുകയാണെങ്കില്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ മുന്നണി പടയാളിയായി ഞാൻ ഉണ്ടാകും. അതില്‍ ഒരു തർക്കവുമില്ല.
മലപ്പുറം ജില്ല വിഭജിക്കണമെന്നാണ് എന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ആവശ്യം. മലപ്പുറം ജില്ല വിഭജിക്കമം. തിരഞ്ഞെടുപ്പിന് ശേഷവും ഈ വിഷയം ഉന്നയിച്ച് രംഗത്തുണ്ടാവും. മലയോര ജനതയ്‌ക്കായി തിരുവമ്പടി കൂടി ഉള്‍പ്പെടുത്തി പുതിയ ജില്ല വരണം ‘- പിവി അൻവർ പറഞ്ഞു.
പിവി ഇൻവറിന്റെ പുതിയ ഉപാധികളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ബല്‍റാം രംഗത്തെത്തി. ‘പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു’, എന്നാണ് അൻവറിനെ പരിഹസിച്ച് ബല്‍റാം ഫേസ്‌ബുക്കില്‍ കുറിച്ചത്.