
സ്വന്തം ലേഖിക
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജെയ്ക്ക് സി തോമസിനെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കും.
കോട്ടയത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഇന്ന് രാവിലെ 11 മണിക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണ് പ്രഖ്യാപനം നടത്തുക. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തില്‍ ഉടനീളം ജെയ്ക്കിന്റെ വാഹന പര്യടനവും തീരുമാനിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുപ്പള്ളി മണ്ഡലത്തിലെ മണര്‍കാട് സ്വദേശിയായ ജെയ്ക്ക് 2016, 2021 തെരഞ്ഞെടുപ്പുകളില്‍ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021ലെ തെരഞ്ഞെടുപ്പില്‍ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9000ലേക്കു കുറയ്ക്കാൻ ജെയ്ക്കിനായി.
എസ്‌എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ ജെയ്ക് നിലവില്‍ കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മകൻ ചാണ്ടി ഉമ്മന് എതിരാളിയായാണ് ജെയ്ക്ക് മൂന്നാം അങ്കത്തിനിറങ്ങുന്നത്.
മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയെയും ഇന്ന് പ്രഖ്യാപിച്ചേക്കും. തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിജോര്‍ജ് കുര്യൻ എന്നിവരുടെ പേരുകളാണ് ഉയരുന്നത്.
ഇവര്‍ക്കൊപ്പെ കഴിഞ്ഞതവണ പുതുപ്പള്ളിയില്‍ മത്സരിച്ച മധ്യമേഖല പ്രസിഡൻറ് എൻ ഹരിയും പരിഗണനയിലുണ്ട്.