പുണ്യം പൂങ്കാവനത്തിന്റെ പേരിൽ പൊലീസുകാരന്റെ  ആനധികൃത പണപ്പിരിവ്;  തേർഡ് ഐ ന്യൂസിന്റെ പരാതിയിൻമേൽ  അടിയന്തിരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിർദേശം നല്കിയതിന് പിന്നാലെ ബിഷപ്പിനും തന്ത്രിക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് നന്മ മരമാകാൻ എരുമേലിയിലെ പൊലീസുകാരൻ നവാസ്

പുണ്യം പൂങ്കാവനത്തിന്റെ പേരിൽ പൊലീസുകാരന്റെ ആനധികൃത പണപ്പിരിവ്; തേർഡ് ഐ ന്യൂസിന്റെ പരാതിയിൻമേൽ അടിയന്തിരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിർദേശം നല്കിയതിന് പിന്നാലെ ബിഷപ്പിനും തന്ത്രിക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് നന്മ മരമാകാൻ എരുമേലിയിലെ പൊലീസുകാരൻ നവാസ്

സ്വന്തം ലേഖകൻ

എരുമേലി: പുണ്യം പൂങ്കാവനത്തിന്റെ പേര് പറഞ്ഞ് എരുമേലിയിൽ പൊലീസുകാരൻ അനധികൃത പണപ്പിരിവ് നടത്തിയത് സംബന്ധിച്ച് തേർഡ് ഐ ന്യൂസ് നല്കിയ പരാതിയിൻമേൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിർദ്ദേശം നല്കി.

ഇതോടെ ബിഷപ്പിനും ശബരിമല തന്ത്രിക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് നന്മമരമാകൻ പൊലീസുകാരൻ ശ്രമവും തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുണ്യം പൂങ്കാവനത്തിന്റെ എരുമേലി കോ. ഓർഡിനേറ്റർ ചുമതലയിലുള്ള സീനിയർ സിവിൽ പൊലീസ് ഓഫീസർ നവാസാണ് എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് 5000 രൂപ പിരിവ് വാങ്ങിയത്. ഇതിന്റെ രേഖകൾ സഹിതമാണ് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ ശ്രീകുമാർ മുഖ്യമന്ത്രിക്ക് പരാതി നല്കിയത്. പരാതി കൈപ്പറ്റിയ മുഖ്യമന്ത്രി അടിയന്തിരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ഡിജിപിക്ക് നിർദ്ദേശം നല്കുകയായിരുന്നു.

എരുമേലി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ നവാസ് 16/11/22 ന് എസ്ബിഐ കാഞ്ഞിരപ്പള്ളി ബ്രാഞ്ചിൽ ഇയാളുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം വാങ്ങിച്ചത്.

നവാസിന്റെയും പുണ്യം പൂങ്കാവനത്തിന്റെ മറ്റ് ചുമതലക്കാരുടേയും സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ മുഖ്യമന്ത്രിക്ക് പരാതി നല്കിയത്.