
തൃശ്ശൂർ: ഇന്ധനം നിറയ്ക്കാനുള്ള ആവശ്യങ്ങള്‍ക്കായി പമ്പില്‍ പോകുമ്പോള്‍ ചില ജീവനക്കാരുടെ പെരുമാറ്റം ഭയങ്കര മോശമാണ്.
എല്ലാവരും അല്ല ചിലരുടേത്. നമ്മള്‍ ഏറെ നേരം കാത്ത് നിന്നാല്‍ പോലും തിരിഞ്ഞ് പോലും നോക്കില്ല. ചില ജീവനക്കാരുടെ പെരുമാറ്റവും ശരിയല്ല. ഇപ്പോള്‍ അങ്ങനെയൊരു സംഭവമാണ് ഇരിങ്ങാലക്കുടയിലെ ഒരു പമ്പില്‍ നടന്നിരിക്കുന്നത്.
സിഎൻജി ഗ്യാസ് നിറയ്ക്കാൻ കാറുമായി എത്തിയ ഡ്രൈവറെ ക്രൂരമായി ആക്രമിച്ച് പമ്പ് ജീവനക്കാരൻ. പമ്പിലെത്തിയ കാർ ഡ്രൈവറെ പമ്പ് ജീവനക്കാരൻ തലയ്ക്കടിച്ചു. ഇരിങ്ങാലക്കുടയിലാണ് സംഭവം നടന്നത്. കാറുമായി പമ്പില്‍ എത്തിയ 52കാരൻ ഷിന്റോയ്ക്കാണ് മർദനമേറ്റത്. പമ്പിലെത്തി ഏറെ നേരമായിട്ടും ഇന്ധനം നിറയ്ക്കാൻ ആരും എത്താത്തത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദനം നടന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിഎൻജി നിറയ്ക്കാൻ പമ്പാല്‍ എത്തി ഏറെ നേരം കാത്തു നിന്നിട്ടും ആരും വരാത്തതിനെ തുടർന്ന് വാഹനം മുന്നിലേക്ക് എടുത്തിട്ടു. ഇതില്‍ പ്രകോപിതനായാണ് പമ്പ് ജീവനക്കാരനായ കൂളിമുട്ട സ്വദേശി കിള്ളിക്കുളങ്ങര സജീവൻ എന്നയാള്‍ ഡ്രൈവറുമായി തർക്കം ആരംഭിച്ചത്. തുടർന്ന് സിഎൻജി അടിച്ചു തരാൻ കഴിയില്ലെന്ന് പറഞ്ഞു. വാക്കു തർക്കത്തിനൊടുവിലാണ് പമ്പിലുണ്ടായിരുന്ന അലൂമിനിയം പൈപ്പ് എടുത്ത് ജീവനക്കാരൻ ഷിന്റോയുടെ തലയ്ക്കടിച്ചത്.
തല പൊട്ടി രക്തം വാർന്നൊഴുകുന്ന നിലയില്‍ പമ്പില്‍ നില്‍ക്കുകയായിരുന്ന ഷിന്റോയെ ആശുപത്രിയില്‍ കൊണ്ടു പോകാൻ പോലും പമ്പ് ജീവനക്കാർ ഉള്‍പ്പെടെ ആരും തന്നെ തയ്യാറായതുമില്ല.
പിന്നീട് പ്രദേശത്തെ പഞ്ചായത്ത് പ്രസിഡന്റ് അറിഞ്ഞതിനെ തുടർന്ന് അദ്ദേഹമാണ് പോലീസിനെ വിളിച്ച് കാര്യം പറഞ്ഞത്. പിന്നീട് പോലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പമ്പ് ജീവനക്കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ രക്ഷിക്കാനാണ് പമ്പ് ജീവനക്കാരടക്കം ശ്രമിക്കുന്നതെന്നും ആരോപണവും ഉണ്ട്.