ഏത് പൂട്ടും പൊളിക്കും, പ്രധാന ടൂൾ സ്ക്രൂഡ്രൈവർ! സംസ്ഥാനത്തൊട്ടാകെ നിരവധി മോഷണങ്ങൾ ; കള്ളന്മാരുടെ ‘പ്രൊഫസര്‍’ പാലക്കാട്ട് പിടിയില്‍

Spread the love

പാലക്കാട് : വടക്കാഞ്ചേരിയിൽ വീട്ടില്‍ കയറി മോഷണവും  സമീപത്തെ രണ്ട്  രണ്ട് ക്ഷേത്രങ്ങളില്‍ മോഷണശ്രമവും നടത്തിയയാൾ പോലീസിന്റെ പിടിയിൽ.

കള്ളൻമാർക്കിടയില്‍ ‘പ്രൊഫസർ’ എന്നറിയിപ്പെടുന്ന കൊല്ലം വടക്കേവിള പുത്തൻവിളവീട്ടില്‍ നജുമുദ്ദീൻ (52) ആണ് അറസ്റ്റിലായത്.

വടക്കഞ്ചേരി വിനായക സ്ട്രീറ്റില്‍ ഉഷാദേവിയുടെ വീട്ടില്‍നിന്ന് പണവും വാച്ചും കവർന്നതിനും ഗണപതി-മാരിയമ്മൻ ക്ഷേത്രങ്ങളില്‍ മോഷണശ്രമം നടത്തിയതിനുമാണ് കേസ്. ജൂണ്‍ 15-നായിരുന്നു മോഷണം. ഗണപതിക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ പൊളിക്കാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. തുടർന്നുനടത്തിയ അന്വേഷണത്തില്‍ കോട്ടയത്തുനിന്നാണ് നജുമുദ്ദീനെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തൊട്ടാകെ അൻപതോളം മോഷണക്കേസുകളില്‍ പ്രതിയാണ് നജുമുദ്ദീൻ. ഒറ്റപ്പാലത്തെ വീട്ടില്‍നിന്ന് എട്ടരപ്പവൻ കവർന്നതും ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. സ്ക്രൂഡ്രൈവറാണ് നജുമുദ്ദീന്റെ പ്രധാന ആയുധമെന്നും ഇതുപയോഗിച്ച്‌ വിദഗ്ധമായി പൂട്ടുതകർത്ത് അകത്ത് കയറുന്നതാണ് രീതിയെന്നും വടക്കഞ്ചേരി പോലീസ് പറഞ്ഞു.

വടക്കഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ.പി. ബെന്നി, എസ്.ഐ. സി. മധു ബാലകൃഷ്ണൻ, സീനിയർ സിപിഒ ബ്ലസണ്‍ ജോസ്, സിപിഒമാരായ റിനു മോഹൻ, അഭിജിത്ത്, സ്ക്വാഡംഗം കൃഷ്ണദാസ് തുടങ്ങിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. നജുമുദീനെ ആലത്തൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.