video
play-sharp-fill

നാരങ്ങാവിളക്ക് കത്തിക്കുന്നതിനിടയിൽ സാരിയിലേക്ക് തീ പടർന്ന് പിടിച്ചു, ഉടൻതന്നെ പ്രിയാജി കൈയിലുണ്ടായിരുന്ന ഷാൾ എന്നെ പുതപ്പിച്ചു ; എന്റെ കൈയ്യിൽ പിടിച്ച് കൊച്ചുകുട്ടിയെ കൊണ്ടുനടക്കുന്ന വാത്സല്യത്തോടെ പ്രാർത്ഥിക്കാൻ കൊണ്ടുപോയി ; കുറച്ച് സമയംകൊണ്ട് ഞാൻ പിറക്കാതെ പോയ ഒരു സഹോദരിയുടെ സ്‌നേഹം അറിഞ്ഞു : പ്രിയങ്കാ ഗാന്ധിയോടൊപ്പമുള്ള അനുഭവം പങ്കുവെച്ച് വീണാ എസ്.നായർ

നാരങ്ങാവിളക്ക് കത്തിക്കുന്നതിനിടയിൽ സാരിയിലേക്ക് തീ പടർന്ന് പിടിച്ചു, ഉടൻതന്നെ പ്രിയാജി കൈയിലുണ്ടായിരുന്ന ഷാൾ എന്നെ പുതപ്പിച്ചു ; എന്റെ കൈയ്യിൽ പിടിച്ച് കൊച്ചുകുട്ടിയെ കൊണ്ടുനടക്കുന്ന വാത്സല്യത്തോടെ പ്രാർത്ഥിക്കാൻ കൊണ്ടുപോയി ; കുറച്ച് സമയംകൊണ്ട് ഞാൻ പിറക്കാതെ പോയ ഒരു സഹോദരിയുടെ സ്‌നേഹം അറിഞ്ഞു : പ്രിയങ്കാ ഗാന്ധിയോടൊപ്പമുള്ള അനുഭവം പങ്കുവെച്ച് വീണാ എസ്.നായർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ആറ്റുകാൽ ക്ഷേത്രത്തിലെ നാരങ്ങാവിളക്ക് കത്തിക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാർത്ഥി വീണ എസ് നായരുടെ സാരിയിൽ തീപിടിച്ചതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന പ്രിയങ്കാ ഗാന്ധിയുടെ ഇടപെടൽ എല്ലാവരിലും മതിപ്പ് ഉളവാക്കിയിരുന്നു. ക്ഷേത്ര നട അടക്കുന്നതിന് തൊട്ട് മുൻപായിരുന്നു പ്രിയങ്കും വീണ എസ് നായരും മറ്റ് പ്രവർത്തകരും ആറ്റുകാൽ ക്ഷേത്രത്തിൽ എത്തിയിരുന്നത്.

ക്ഷേത്രത്തിലെത്തി നാരങ്ങാ വിളക്ക് കത്തിക്കുന്നതിനിടെയാണ് വീണയുടെ സാരിയിലേക്ക് തീ പടർന്നത്. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവർ തീ അണയ്ക്കുകയായിരുന്നു. വീണയുടെ സാരി തീ പിടുത്തത്തിൽ ഏറെ നാശമായതോടെ പ്രിയങ്ക ഗാന്ധി പ്രവർത്തകർ സമ്മാനിച്ച ഷാൾ വീണയെ പുതപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിയാജി ഒപ്പമുണ്ടായിരുന്ന നിമിഷങ്ങളിൽ കൂടെ പിറക്കാതെപോയ ഒരു സഹോദരിയുടെ സ്‌നേഹമാണ് താൻ അനുഭവിച്ചതെന്നാണ് സംഭവത്തെ കുറിച്ച് വീണാ എസ്.നായർ കുറിച്ചത്.

വീണ എസ്.നായരുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

പ്രിയങ്ക : കൂടെ പിറക്കാതെ പോയ സഹോദരിയുടെ കരുതൽ

എത്ര വൈകിയാണെങ്കിലും ഇത് നിങ്ങളോട് പങ്കുവയ്ക്കാതെ ഉറങ്ങില്ല എന്ന വാശിയോടെയാണ് ഞാൻ ഈ കുറിപ്പ് എഴുതിയത്

ആറ്റുകാൽ ദേവി ക്ഷേത്ര നടയിൽ സ്ഥാനാർഥിയായ എനിക്ക് പ്രിയങ്കജിക്കൊപ്പം പ്രാർത്ഥിക്കാൻ ഇന്ന് അവസരം ലഭിച്ചു. നേരത്തെ തീരുമാനിച്ചത് പ്രകാരം ശ്രീ കെ മുരളീധരൻസാറിനൊപ്പം ഞാൻ ആറ്റുകാൽ നടയിൽ കാത്തു നിൽക്കുകയായിരുന്നു.പ്രീയങ്കജി എത്തിയത് മാത്രമേ അറിഞ്ഞുള്ളു.

അസഹനീയമായ ഉന്തും തള്ളും.സ്ഥാനാർഥിയാണ് എന്ന് പറഞ്ഞപ്പോൾ കൂടെയുള്ളവർ പ്രിയങ്കജിയുടെ അടുത്തേക്ക് പോകാൻ അനുവദിച്ചു. നാരങ്ങാ വിളക്കിൽ പ്രിയങ്ക തിരി കൊളുത്താൻ നിൽക്കുമ്‌ബോൾ പുറകിലെ ഉന്തിലും തള്ളിലും എന്റെ സാരിയിൽ തീപിടിച്ചത് ഞാൻ അറിഞ്ഞില്ല .

കോട്ടൺ സാരിയിൽ തീ ആളിപടരുമ്പോൾ പരിഭ്രാന്തി പടർന്നു.പിന്നിൽ നിന്ന് എസ്പിജി ഉദ്യോഗസ്ഥരോ മറ്റോ ആണ് തീ കെടുത്തിയത്. നല്ല ഭാഗം തീ കത്തിയ എന്റെ സാരി ആകെ അലങ്കോലമായി.

ഉടനെത്തന്നെ പ്രിയങ്കജി തന്നെ കൈയിലുണ്ടായിരുന്ന പാർട്ടിപ്രവർത്തകർ നൽകിയ ഷാൾ എന്റെ മേൽ പുതപ്പിച്ചു. പിന്നെ എന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് ഒരു കൊച്ചു കുട്ടിയെ കൊണ്ടുനടക്കുന്ന വാത്സല്യത്തോടെ പ്രാർത്ഥിക്കാൻ കൊണ്ടുപോയി.

പ്രാർത്ഥന കഴിഞ്ഞു തിരിച്ചു പോകാൻ ഒരുങ്ങുമ്‌ബോൾ ഒരു അത്യാവശ്യ വിഷയം പ്രിയങ്കജിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഉണ്ടായിരുന്നു എന്ന് ഞാൻ പറഞ്ഞതും കാറിൽ കയറാൻ പറഞ്ഞു. വഴിമധ്യേ കാര്യം ശ്രദ്ധയിൽപ്പെടുത്തി.

വഴിയോരത്തു കാത്ത് നിൽക്കുന്ന പതിനായിരങ്ങളോട് സൺറൂഫിൽ നിന്നും കൈ വീശുമ്‌ബോൾ എന്നോടും കൂടെ എഴുനേറ്റു നിൽക്കാൻ പറഞ്ഞു. അല്പം മടിച്ചുകൊണ്ടു ഞാൻ സാരിയുടെ കാര്യം വീണ്ടും ഓർമിപ്പിച്ചു. പ്രിയങ്കജി ധരിച്ചിരുന്ന മഞ്ഞ ചുരിദാറിന്റെ ഷാൾ എനിക്ക് നേരെ നീട്ടികൊണ്ടു ഇത് പുതച്ചാൽ മതി എന്ന് പറഞ്ഞു.

കുറച്ചു മണിക്കൂർ പിറക്കാതെ പോയ ഒരു സഹോദരിയുടെ സ്‌നേഹവും സാന്ത്വനവും ഞാൻ അറിഞ്ഞു, അനുഭവിച്ചു.
ഇന്ത്യക്കു വേണ്ടി ജീവൻ ബലികഴിച്ച രാജീവിന്റെ മകൾ , ഇന്ദിരയുടെ കൊച്ചുമകൾ.. എന്നെ പോലെ സാധാരണക്കാരിയായ ഒരു കുട്ടിക്ക് നൽകിയ പരിഗണന ..സ്‌നേഹം, കരുതൽ.. എനിക്ക് വാക്കുകളില്ല. കഴിഞ്ഞു പോയ മണിക്കൂറുകൾ സ്വപ്നമല്ല എന്ന് ഞാൻ എന്നെ ഇപ്പോഴും ബോധ്യപ്പെടുത്തുകയാണ് .

ഈ പ്രസ്ഥാനം തകരില്ല .. ഈ പ്രസ്ഥാനം തളരില്ല . ഇത് ഇന്ദിരയുടെ പ്രസ്ഥാനമാണ്.. ഇത് പ്രിയങ്കയുടെയും രാഹുലിന്റെയും ലക്ഷ കണക്കിന് സാധാരണക്കാരുടെയും പ്രസ്ഥാനമാണ്.