
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ വേതനം ഒരുമാസത്തിനുള്ളിൽ പരിഷ്കരിച്ച് സർക്കാർ വിജ്ഞാപനമിറങ്ങും. 2013-ലാണ് ഏറ്റവുമൊടുവിൽ വേതനം പരിഷ്കരിച്ചത്.
ശനിയാഴ്ച സ്വകാര്യ ആശുപത്രികളുടെ വ്യവസായബന്ധസമിതി യോഗത്തിൽ വേതനപരിഷ്കാരം ഒരുമാസത്തിനുള്ളിൽ വിജ്ഞാപനംചെയ്യാൻ മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു. ഇപ്പോഴുള്ള വേതനത്തിൽ 60 ശതമാനംവരെ വർധനയ്ക്കാണ് ശുപാർശ.
നിലവിലെ സാഹചര്യത്തിൽ ജീവനക്കാർക്ക് കുടുംബമായി ജീവിക്കാൻ ഇപ്പോഴുള്ള വേതനം പോരെന്നാണ് തൊഴിൽവകുപ്പിന്റെ വിലയിരുത്തൽ. തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും മന്ത്രി വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വേതനപരിഷ്കാരത്തിനായി 2023 ഒക്ടോബറിൽ സർക്കാർ സമിതി രൂപവത്കരിച്ച് തെളിവെടുപ്പ് നടത്തി. തൊഴിൽവകുപ്പ് തയ്യാറാക്കിയ പുതിയ വേതനശുപാർശ തൊഴിലാളി യൂണിയനുകൾ അംഗീകരിച്ചു. പക്ഷേ, മാനേജ്മെന്റ് പ്രതിനിധികൾ പ്രതികൂലനിലപാടെടുത്തു.



