സ്വകാര‍്യബസിലെ ജോലിക്ക് പോലീസ് ക്ലിയറൻസ് നിര്‍ബന്ധമാക്കി; കർശന മാർഗ നിർദേശങ്ങളുമായി ഗതാഗത വകുപ്പ്

Spread the love

കണ്ണൂർ: ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ കർശന മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്വകാര്യ ബസിലെ ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവർ ക്രിമിനല്‍ കേസില്‍ പ്രതിയല്ലെന്നും സാമൂഹ്യവിരുദ്ധരല്ലെന്നും ഉറപ്പാക്കുന്നതിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും.

 

സ്വകാര്യബസുകള്‍ മുഖേനയുണ്ടാകുന്ന അപകടങ്ങളില്‍ മാരകമായ പരിക്കേല്‍ക്കുകയോ മരണം സംഭവിക്കുകയോ ചെയ്താല്‍ ഡ്രൈവറുടെ അശ്രദ്ധ കൊണ്ടാണോയെന്ന് മോട്ടോർ വെഹിക്കിള്‍ ഉദ്യോഗസ്ഥർ അന്വേഷിക്കും. ടിക്കറ്റ് കൊടുക്കാതെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ പിടിച്ചെടുത്ത് പെർമിറ്റ് റദ്ദാക്കും.

 

ഡ്രൈവറുടെ അശ്രദ്ധകൊണ്ടാണെങ്കില്‍ ലൈസൻസ് ആറുമാസം സസ്പെൻഡ് ചെയ്യും. കൂടാതെ, വാഹനത്തിന്‍റെ പെർമിറ്റ് ആറുമാസത്തേക്ക് റദ്ദാക്കാനുള്ള ശിപാർശ ആർടിഎ മീറ്റിംഗില്‍ നല്‍കി നടപടിയെടുക്കുകയും വേണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

യാത്രക്കാരോട്, പ്രത്യേകിച്ച്‌ സ്ത്രീകളോടും കുട്ടികളോടും നല്ല രീതിയില്‍ പെരുമാറുന്നതിനും വാഹനത്തിന്‍റെ ഡോർ അടച്ച്‌ സർവീസ് നടത്തുന്നതിനും ബസ് ജീവനക്കാർക്ക് ട്രെയിനിംഗ് നല്‍കണം.കൂടാതെ, എല്ലാ സ്വകാര്യ ബസ് ഡ്രൈവർമാർക്കും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് ആൻഡ് റിസർച്ച്‌ സെന്‍ററില്‍ ഘട്ടംഘട്ടമായി പരിശീലനം നല്കണം.

 

ബസിന്‍റെ പിറകില്‍ വാഹന ഉടമയുടെ ഫോണ്‍ നമ്പറും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നന്പരും വ്യത്യസ്ത കളറുകളില്‍ രേഖപ്പെടുത്തണം. ബസിനെക്കുറിച്ചുള്ള പരാതികള്‍ ഈ നന്പറില്‍ അറിയിക്കാവുന്നതാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ബസ് സ്റ്റാൻഡുകളില്‍ ടൂറിസ്റ്റ് ബസുകള്‍ പാർക്ക് ചെയ്താല്‍ കർശന നടപടി എടുക്കും.