
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇന്നു പ്രഖ്യാപിക്കും. വൈകിട്ട് മൂന്നിനാണ് കമ്മിഷന്റെ വാര്‍ത്താ സമ്മേളനം.
നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അടുത്ത മാസം 24ന് അവസാനിക്കും. ഭരണഘടനയുടെ 62-ാം അനുച്ഛേദപ്രകാരം നിലവിലെ രാഷ്ട്രപതിയുടെ കാലാവധി അവസാനിക്കും മുമ്പ് പുതിയ തെരഞ്ഞെടുപ്പു നടത്തണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ തവണ 2017 ജൂലൈ പതിനേഴിനായിരുന്നു രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ജുലൈ ഇരുപതിന് വിജയിയെ പ്രഖ്യാപിച്ചു.
ലോ്ക്‌സഭ, രാജ്യസഭ, സംസ്ഥാന നിയമസഭകള്‍ എന്നിവയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചേര്‍ന്ന ഇലക്ടറല്‍ കോളജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ആനുപാതിക പ്രാതിനിധ്യ രീതിയിലാണ് വോട്ടെടുപ്പ്. സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് നിയമസഭാംഗങ്ങളുടെ വോട്ടിനു മൂല്യം.
അമിത് ഷാ ഉൾപ്പടെ 5 എംഎൽഎമാർ പാർലമെന്റ് മന്ദിരത്തിലും വോട്ടു രേഖപ്പെടുത്തും. ചെന്നൈയിൽ ചികിത്സയിലുള്ള കേരളത്തിലെ എംഎൽഎ പാറക്കൽ അബ്ദുള്ള അവിടെ വോട്ടു ചെയ്യാൻ അനുമതി വാങ്ങിയിട്ടുണ്ട്.
വോട്ടര്‍മാരുടെ വിശദവിവരങ്ങള്‍ താഴെ പറയുന്ന പ്രകാരമാണ്.
ആകെ വോട്ടർമാർ: 4896
എംപിമാർ: 776
എംഎൽഎമാർ: 4120
കേരള നിയമസഭ: ആകെ വോട്ടർമാർ:139
നിലവിലെ സ്ഥിതി
രാംനാഥ് കോവിന്ദ്: 65.8 ശതമാനം
മീരാകുമാർ : 32.1 ശതമാനം
രാം നാഥ് കോവിന്ദിനെ പിന്തുണയ്ക്കുന്നവർ
എൻഡിഎ
അണ്ണാ ഡിഎംകെ
ബിജു ജനതാദൾ
ടിആർഎസ്
വൈഎസ്ആർ കോൺഗ്രസ്
ജെഡിയു
മീരാകുമാറിനെ പിന്തുണയ്ക്കുന്നവർ
യുപിഎ
ഇടതുപക്ഷം
തൃണമൂൽ കോൺഗ്രസ്
സമാജ് വാദി പാർട്ടി
ബിഎസ്പി
ആംആദ്മി പാർട്ടി