
സ്വന്തം ലേഖിക
തൃശൂർ: കൂനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി ജോലിയില്‍ പ്രവേശിച്ച് ആദ്യ ഫയലില്‍ ഒപ്പ് രേഖപ്പെടുത്തി.
തൃശൂര്‍ താലൂക്ക് ഓഫീസില്‍ ക്ലറിക്കല്‍ തസ്തികയിലാണ് ജോലി. എംകോം ബിരുദധാരിണിയാണ് ശ്രീലക്ഷ്മി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ത്രി കെ രാജന്‍, കളക്ടര്‍ ഹരിത വി കുമാര്‍ എന്നിവരും ഓഫീസില്‍ എത്തിയിരുന്നു.
ജോലി സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ആഴ്ച സൈനികക്ഷേമ വകുപ്പ് പുറത്തുവിട്ടിരുന്നു.
തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിയമന ഉത്തരവ് ലഭിച്ചതോടെയാണ് ഇന്ന് ശ്രീലക്ഷ്മി ജോലിയില്‍ പ്രവേശിച്ചത്. അപകടമുണ്ടായി ഒരാഴ്ചയ്ക്കകം തന്നെ പ്രദീപിന്റെ ഭാര്യയ്ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു.
തൃശൂര്‍ പുത്തൂരിലെത്തിയാണ് ഇതിന്റെ ഉത്തരവ് മന്ത്രി ശ്രീലക്ഷ്മിക്ക് നല്‍കിയത്. യുദ്ധത്തിലോ യുദ്ധസമാന സാഹചര്യത്തിലോ മരണമടഞ്ഞ സൈനികരുടെ ആശ്രിതര്‍ക്കാണ് സാധാരണ ജോലി നല്‍കാറെങ്കിലും കൂനൂര്‍ അപകടത്തില്‍ പ്രത്യേക പരിഗണനയോടെയാണ് സര്‍ക്കാര്‍ ജോലി നല്‍കിയത്.