‘മോഷ്ടിച്ചത് ഒന്നര ലക്ഷത്തിന്റെ പോത്തുകളെ; എത്തിച്ചത് 75 കി.മീ അകലെ’; വിറ്റത് 50,000 രൂപയ്ക്ക്; ഒരാഴ്ചക്കുള്ളില്‍ യുവാവ് പൊലീസ് പിടിയിൽ

‘മോഷ്ടിച്ചത് ഒന്നര ലക്ഷത്തിന്റെ പോത്തുകളെ; എത്തിച്ചത് 75 കി.മീ അകലെ’; വിറ്റത് 50,000 രൂപയ്ക്ക്; ഒരാഴ്ചക്കുള്ളില്‍ യുവാവ് പൊലീസ് പിടിയിൽ

സുല്‍ത്താന്‍ ബത്തേരി: ഒന്നര ലക്ഷത്തോളം വില വരുന്ന മൂന്ന് പോത്തുകളെ മോഷ്ടിച്ച യുവാവിനെ ഒരാഴ്ചക്കുള്ളില്‍ പിടികൂടി ബത്തേരി പൊലീസ്.

മൂലങ്കാവ് സ്വദേശി ചോമ്ബാളന്‍ വീട്ടില്‍ മജീദ് (36) എന്നയാളെയാണ് ബത്തേരി എസ്.ഐ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച പിടികൂടിയത്.

കഴിഞ്ഞ 25ന് രാത്രിയാണ് മോഷണം നടന്നത്. മൂലങ്കാവ് വട്ടുവാടി എന്ന പ്രദേശത്ത് താമസിക്കുന്ന മുനീറിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് പോത്തുകളെയാണ് മജീദ് മോഷ്ടിച്ചത്. ശേഷം പോത്തുകളെ മജീദ് തൊട്ടില്‍പ്പാലത്തെത്തിച്ച്‌ 50,000 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശാസ്ത്രീയാന്വേഷണം നടത്തിയുമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഈ കേസില്‍ മറ്റു പ്രതികളുണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്.സി.പി.ഒ രജീഷ്, സിപിഒമാരായ അജ്മല്‍, വരുണ്‍ എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.