
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ സിദ്ദിഖിന്റെ ലൈംഗികശേഷി പരിശോധിക്കേണ്ടതുണ്ട് എന്ന് കോടതി പറഞ്ഞിരുന്നു.
പീഡനക്കേസുകളും ബലാത്സംഗക്കേസുകളും വാർത്തയാകുമ്പോള്‍ ആണ് ലൈംഗികശേഷി പരിശോധന എന്ന വാക്ക് ഉയർന്ന കേള്‍ക്കാറുള്ളത്.
എന്നാല്‍ പലർക്കും ഇതിനെ കുറിച്ച് പല തെറ്റിദ്ധാരണകളും ഉണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു വ്യക്തിയുടെ ലൈംഗികശേഷി തെളിയിക്കാൻ നടത്തുന്ന പരിശോധന ആണ് ലൈംഗികശേഷി പരിശോധന അഥവാ പൊട്ടൻസി ടെസ്റ്റ്.
ബലാത്സംഗം പോലുള്ള കേസുകളിലെ പ്രതികളെയാണ് ഈ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. കുറ്റകൃത്യം ചെയ്യാൻ ശാരീരികമായി പ്രതിയ്ക്ക് ശേഷിയുണ്ടോ എന്ന് അറിയാനാണ് പരിശോധന. ലൈംഗികാതിക്രമ കേസുകളില്‍ ചില പ്രതികള്‍ തങ്ങള്‍ക്ക്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലൈംഗികശേഷി ഇല്ലെന്ന് വരെ വാദിക്കാൻ ശ്രമം നടത്താറുണ്ട്. ഇത്തരത്തിലുള്ള വാദത്തിനെതിരെയുള്ള തെളിവാണ് ലൈംഗികശേഷി പരിശോധന.
പൊട്ടൻസി ടെസ്റ്റുകള്‍ക്കായി പലരീതികള്‍ അവലംബിക്കാറുണ്ട്. സെമൻ അനാലിസിസ്,പീനൈല്‍ ഡോപ്ലർ അള്‍ട്രാസൗണ്ട്,വിഷ്വല്‍ ഇറക്ഷൻ എക്‌സാമിനേഷൻ എന്നിവയാണവ
സെമൻ അനാലിസിസ്
പുരുഷ ശുക്ലത്തിന്റെ പരിശോധനയും അതില്‍ അടങ്ങിയിട്ടുള്ള ബീജത്തിന്റെ അളവുമാണ് ഇവിടെ പരിശോധിക്കുന്നത്. പുരുഷന് പ്രത്യുത്പാദന ശേഷിയുണ്ടോ എന്ന് തിരിച്ചറിയാൻ ഈ പരിശോധനയാണ് നടത്തുന്നത്. പുരുഷന്റെ ലൈംഗികശേഷി നിർണയിക്കുന്നതില്‍ ബീജത്തിന്റെ അളവിന് നിർണായകമായ പങ്കാണ് വഹിക്കുന്നത്. എന്നാല്‍ ഉദ്ധാരണശേഷിയെ വിലയിരുത്താൻ ഈ പരിശോന അപര്യാപ്തമെന്നാണ് ഡോക്ടർമാർ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.
വിഷ്വല്‍ ഇറക്ഷൻ എക്‌സാമിനേഷൻ
പുരുഷന്റെ വൃഷണത്തെയാണ് പരിശോധനയ്ക്കായി വിധേയമാക്കുന്നത്. ഉത്തേജിതമായ സമയത്തും ഉത്തേജനം കുറഞ്ഞ സമയത്തുമുള്ള പെനിസിന്റെ മാറ്റം ഡോക്ടർമാർ പരിശോധിക്കുന്നു. ഏതെങ്കിലും തകരാറുകളും അല്ലെങ്കില്‍ പരിക്കുകള്‍ പരിശോധിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.രാവിലെകളിലോ, ഉറക്കത്തിലോ സംഭവിക്കുന്ന ഉദ്ധാരണവും ഈ പരിശോധനയില്‍ വിലയിരുത്തും.
പീനൈല്‍ ഡോപ്ലർ അള്‍ട്രാസൗണ്ട്
ഉദ്ധാരണശേഷി വിലയിരുത്തുന്നതിന് ഏറ്റവുമധികം സഹായകമാകുന്ന പരിശോധനാരീതിയാണ് പീനൈല്‍ ഡോപ്ലർ അള്‍ട്രാസൗണ്ട്. ലിംഗത്തില്‍ മരുന്ന് കുത്തിവച്ച ശേഷം പല തവണകളായി അള്‍ട്രാസൗണ്ട് സ്‌കാൻ ചെയ്യുന്നതാണ് ഈ രീതി. ലിംഗത്തിലേക്കുള്ള രക്തയോട്ടത്തിന്റെ ഗതി മനസ്സിലാക്കാനാണ് ഇത് ചെയ്യുന്നത്. എത്ര അളവില്‍, എത്ര ശക്തമായിട്ടാണ് ലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹം എന്ന് അറിയാനുള്ള പരിശോധനയാണിത്.
ഇത്കൂടാതെ രക്തപരിശോധന,എൻപിടി,ഹോർമോണ്‍ പരിശോധന എന്നിവയും നടത്തുന്നു.
രക്തപരിശോധന: പ്രമേഹമോ, വൃക്കസംബന്ധമായ രോഗങ്ങളോ കുറ്റാരോപിതനായ വ്യക്തിയുടെ ലൈംഗികക്ഷമതയെ ബാധിച്ചിട്ടുണ്ടോ എന്ന് അറിയാനുള്ള പരിശോധനയാണിത്.
എൻപിടി
റിജിസ്‌കാൻ മോണിറ്ററിങ്ങ്- ഉറക്കത്തിലൊ ഉണ മ്പോഴോ പെട്ടന്ന് ഉദ്ധാരണം ഉണ്ടാകുന്നുണ്ടോ എന്നറിയാനായി നടത്തുന്ന പരിശോധന
ടെസ്റ്റിസ്റ്റിറോണ്‍
പുരുഷ ഹോർമോണായ ടെസ്റ്റിസ്റ്റിറോണിന്റെ രക്തത്തിലെ അളവ് അറിയാനായി നടത്തുന്ന പരിശോധനയാണിത്.
പീഡനക്കേസുകളിലെ പ്രതികളോട് സ്വയംഭോഗം ചെയ്ത് ശുക്ലം പരിശോധനയ്ക്ക് കൊടുക്കാൻ മുമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതികളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് എന്ന് കണ്ടതിനെത്തുടർന്ന് ഇത് പിന്നീട് വിലക്കി.