പോസ്റ്റുമോര്‍ട്ടം സര്‍ട്ടിഫിക്കറ്റിന് 4000 രൂപ കൈക്കൂലി വാങ്ങി; മൃഗ ഡോക്ടറെ കഠിന തടവിന് ശിക്ഷിച്ച്‌ കോടതി

Spread the love

 

പാലക്കാട്‌ : പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റിന് നാലായിരം രൂപ കൈക്കൂലി വാങ്ങിയ,മൃഗ ഡോക്ടറെ കഠിന തടവിന് ശിക്ഷിച്ച്‌ കോടതി.പാലക്കാട് ജില്ലയിലെ മലമ്ബുഴ വെറ്റിനറി ഹോസ്പിറ്റലിലെ ഡോക്ടറായിരുന്ന വി വി ശ്രീജിത്തിനെയാണ് തൃശ്ശൂർ വിജിലൻസ് കോടതി ഒരു വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.

 

 

 

ചത്തു പോയ അഞ്ചു പോത്തുകളെ പോസ്റ്റ്‌മോർട്ടം നടത്തുന്നതിനും ഇൻഷുറൻസ് മെഡിക്കല്‍ ക്ലെയിം ഫോം പൂരിപ്പിച്ചു നല്‍കുന്നതിനും കൈക്കൂലി വാങ്ങിയ കേസ്സിലാണ് ശിക്ഷ. 2006-2011 കാലഘട്ടത്തില്‍ പാലക്കാട് ജില്ലയിലെ മലമ്ബുഴ വെറ്റിനറി ഹോസ്പിറ്റലില്‍ സേവനമനുഷ്ഠിക്കവേയാണ് വി വി ശ്രീജിത്ത് കൈക്കൂലി വാങ്ങിയത്.

 

 

 

2011-ജനുവരി മാസം മൂന്നാം തിയതി മലമ്ബുഴയിലെ ഒരു കർഷകന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന അഞ്ചു പോത്തുകളെ പോസ്റ്റ്‌മോർട്ടം നടത്തുന്നതിനും ഇൻഷുറൻസ് മെഡിക്കല്‍ ക്ലെയിം ഫോം പൂരിപ്പിച്ചു നല്‍കുന്നതിനും ഫാം ഉടമയില്‍ നിന്നും 4000 രൂപ കൈക്കൂലി വാങ്ങിയതിന് ഡോക്ടർ പിടിയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

പാലക്കാട് വിജിലൻസ് യൂണിറ്റ് ആണ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പാലക്കാട് വിജിലൻസ് മുൻ ഡി.വൈ.എസ്‌പി സതീശൻ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ഇ ആർ സ്റ്റാലിൻ ഹാജരായി.

 

 

 

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലൻസിന്റെ ടോള്‍ ഫ്രീ നമ്ബരായ 1064 എന്ന നമ്ബരിലോ 8592900900 എന്ന നമ്ബരിലോ വാട്‌സ് ആപ് നമ്ബരായ 9447789100 എന്ന നമ്ബരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി. കെ . വിനോദ് കുമാർ. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.