കൂട്ടബലാത്സംഗം ഉൾപ്പടെ മൂന്ന് പോക്‌സോ കേസുകളിലെ ഇരയായ പെൺകുട്ടി കഴിഞ്ഞിരുന്നത്  അമ്മയോടും സഹോദരനുമൊപ്പം വാടകവീട്ടിൽ; മകനെ സ്കൂളിലാക്കി തിരിച്ചുവന്ന അമ്മ കണ്ടത് തൂങ്ങിയാടുന്ന മകളെ

കൂട്ടബലാത്സംഗം ഉൾപ്പടെ മൂന്ന് പോക്‌സോ കേസുകളിലെ ഇരയായ പെൺകുട്ടി കഴിഞ്ഞിരുന്നത് അമ്മയോടും സഹോദരനുമൊപ്പം വാടകവീട്ടിൽ; മകനെ സ്കൂളിലാക്കി തിരിച്ചുവന്ന അമ്മ കണ്ടത് തൂങ്ങിയാടുന്ന മകളെ

സ്വന്തം ലേഖകൻ

മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസ് ഇരയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് രാമനാട്ടുകര സ്വദേശിനിയായ പതിനെട്ടുകാരിയാണ് തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ മരിച്ചത്. ഇന്ന് രാവിലെ ഒൻപതരയോടെയാണ് സംഭവം.

മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും, കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിലും രജിസറ്റർ ചെയ്ത കൂട്ടബലാത്സംഗം ഉൾപ്പടെ മൂന്ന് പോക്‌സോ കേസുകളിലെ ഇരയാണ് ഈ പെൺകുട്ടി. തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ അമ്മയോടും സഹോദരനുമൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇളയ സഹോദരനെ സ്‌കൂളിലാക്കാനായി അമ്മ പുറത്തുപോയ സമയത്താണ് സംഭവം. അമ്മ തിരിച്ചു വന്ന ശേഷം പല തവണ പെൺകുട്ടിയെ പ്രാതൽ കഴിക്കാനായി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. പിന്നീട് പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ച് നോക്കി. അപ്പോൾ ഫോണും എടുത്തില്ല.

തുടർന്ന് വാതിലിന് മുകളിലുള്ള കിളിവാതിലിലൂടെ കർട്ടൻ മാറ്റി നോക്കിയപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സമീപവാസികളെ വിളിച്ച് വാതിൽ തുറന്ന് അകത്തുകയറി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

സംഭവത്തിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിശദമായ അന്വേഷണം തന്നെ പെൺകുട്ടിയുടെ മരണത്തെ സംബന്ധിച്ച് ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബാംഗങ്ങളുടെ മൊഴി വിശദമായി രേഖപ്പെടുത്തും.