
കൊല്‍ക്കത്ത: യുട്യൂബ് ചാനലിന്റെ മറവില്‍ നീലചിത്ര നിർമ്മാണവും സെക്സ് റാക്കറ്റും നടത്തിയ കൊല്‍ക്കത്ത സ്വദേശികളായ അമ്മയും മകനും അറസ്റ്റില്‍. ശ്വേത ഖാൻ (43), മകൻ ആര്യൻ ഖാൻ (21) എന്നിവരെയാണ് പിടികൂടിയത്. 23കാരിയുടെ പരാതിയിലാണ് നിലവിലെ അറസ്റ്റ്.
ശ്വേതയുടെ രണ്ടാം വിവാഹത്തിലെ പ്രായപൂർത്തിയാകാത്ത മകളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ശ്വേത ഖാന് തൃണമൂല്‍ നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. മുതിർന്ന നേതാക്കള്‍ക്കൊപ്പമുള്ള ശ്വേതയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യപകമാണ്. മന്ത്രി അരൂപ് റോയ്, എം.പി സുദീപ് ബന്ധോപാധ്യായ്, മുൻ മന്ത്രി രാജിബ് ബാനർജി എന്നിവർക്കൊപ്പമുള്ള ചിത്രും പുറത്തുവന്നിരുന്നു.
നീലചിത്രത്തില്‍ അഭിനയിക്കാൻ വിസമ്മതിച്ചതിന് 23കാരിയായ യുവതിയെ അമ്മയും മകനും ചേർന്ന് ആറ് മാസത്തോളം മുറിയില്‍ കെട്ടിയിട്ട് ഉപദ്രവിച്ചിരുന്നു. ആര്യൻ ഖാന്റെ ഭാര്യയാണ് പരാതിക്കാരി എന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ട്. ആര്യൻ ഖാനും മാതാവും ചേർന്ന് ‘ഇസാറ എന്റർടൈൻമെന്റ് എന്ന പേരില്‍ പ്രൊഡക്ഷൻ ഹൗസ് നടത്തിയിരുന്നു. ഇതിന്റെ മറവിലായിരുന്നു പോണ്‍ നിർമാണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നല്ല ശമ്പളവും മോഹന വാഗ്ദാവും നല്‍കിയാണ് ഇവർ പെണ്‍കുട്ടികളെ അഭിനയിപ്പിച്ചിരുന്നത്. മുൻപ് ബാർ ഡാൻസറായിരുന്നു ശ്വേതാ ഖാൻ. കഴിഞ്ഞ വർഷം ഫേസ്ബുക്കിലൂടെയാണ് യുവതി ഇവരുമായി പരിചയപ്പെട്ടത്. ജോലി നല്‍കാമെന്ന് പറഞ്ഞാണ് വീട്ടില്‍ എത്തിച്ചത്. ബാർ ഡാൻസറായി ജോലി ചെയ്യാനും ഇവർ നിർബന്ധിച്ചിരുന്നു.
അമ്മയാണ് കൂടുതലായും ഉപദ്രവിച്ചത്. മർദ്ദിക്കുന്നത് മകൻ നോക്കി നില്‍ക്കുകയായിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് വടി കയറ്റാൻ പോലും ശ്രമിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.