പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യവിഭാഗം; അന്യമതസ്ഥരുടെ ഹിറ്റ് ലിസ്റ്റ് ഉണ്ടാക്കിയെന്നും എന്‍ഐഎ; പ്രവർത്തനം പിഎഫ്ഐയുടെ ഓഫീസ് കേന്ദ്രീകരിച്ച്

Spread the love

സ്വന്തം ലേഖിക

കൊച്ചി: നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യവിഭാഗം ഉണ്ടായിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി.

പി എഫ് ഐയ്ക്ക് ഇതര സമുദായത്തില്‍പ്പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ഉണ്ടാക്കുന്നതിനായി രഹസ്യവിഭാഗം ഉണ്ടായിരുന്നതായാണ് കൊച്ചി എന്‍ ഐ എ കോടതിയില്‍ അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിറ്റ് ലിസ്റ്റ് ഉണ്ടാക്കുന്നതിനായി സംസ്ഥാന വ്യാപകമായി ഒരു രഹസ്യ സംഘം പ്രവര്‍ത്തിച്ചിരുന്നു. വിവരശേഖരണം നടത്തുന്നതും പട്ടിക തയ്യാറാക്കുന്നതും ഈ രഹസ്യ സംഘമാണെന്ന് കോടതിയില്‍ എന്‍ ഐ എ വ്യക്തമാക്കി.

പി എഫ് ഐയുടെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.

റെയ്‌ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകള്‍ പരിശോധിച്ചതില്‍ പി എഫ് ഐ നേതാക്കളുടെ ഐ എസ് ബന്ധത്തിന് തെളിവുകള്‍ ലഭിച്ചതായും എന്‍ ഐ എ കോടതിയെ അറിയിച്ചു.

രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് പി എഫ് ഐ ഫണ്ട് നല്‍കിയതിലും അന്വേഷണം തുടരുകയാണ്. പതിനാല് പ്രതികളുടെ റിമാന്‍ഡ് കാലാവധി 180 ദിവസമായി വര്‍ദ്ധിപ്പിക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യവും കൊച്ചി എന്‍ ഐ എ കോടതി അംഗീകരിച്ചു.