പൊലീസ് സേനയിലെ അവസാനത്തെ റിപ്പബ്ലിക് ദിനമാണ് ഇപ്രാവശ്യത്തേതെന്നും ആ സമയത്ത് തന്നെ പത്മശ്രീ കിട്ടിയത് ഒരു ഭാഗ്യമായി കാണുന്നുവെന്നും ഐ എം.വിജയൻ

Spread the love

മലപ്പുറം: പത്മശ്രീ ലഭിച്ചതില്‍ അതിയായ സന്തോഷമെന്നും ഈ നേട്ടം കേരളത്തില ഫുട്ബോള്‍ പ്രേമികള്‍ക്കായി സമർപ്പിക്കുന്നുവെന്നും ഐ എം വിജയൻ.
പൊലീസ് സേനയിലെ അവസാനത്തെ റിപ്പബ്ലിക് ദിനമാണ് ഇപ്രാവശ്യത്തേതെന്നും ആ

video
play-sharp-fill

സമയത്ത് തന്നെ പത്മശ്രീ കിട്ടിയത് ഒരു ഭാഗ്യമായി കാണുന്നുവെന്നും വിജയൻ പറഞ്ഞു. പെട്ടെന്നൊരു ദിവസം താൻ ഐഎം വിജയൻ ആയതല്ല എന്നും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്നും തന്റെ ജീവിതത്തെ ചൂണ്ടിക്കാട്ടി വിജയൻ പറഞ്ഞു.

ഇന്നലെയാണ് ഐ എം വിജയനെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്. സംഗീതജ്ഞ കെ ഓമനക്കുട്ടിക്കും പത്മശ്രീ ലഭിച്ചിരുന്നു. കേരളത്തില്‍ നിന്ന് ഹോക്കി താരം പി ആർ ശ്രീജേഷിനും നടി ശോഭനയ്ക്കും പത്മഭൂഷണ്‍ ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

31 പേർക്കാണ് ഇത്തവണ പത്മശ്രീ പുരസ്കാരം. 19 പേർ പത്മഭൂഷണ് അർഹരായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്‍, പാരാ അത്‌ലറ്റ് ഹര്‍വീന്ദ്രര്‍ സിങ്ങ്, നടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്ര്യ സമര സേനാനി ലീബാ ലോ ബോ സര്‍ദേശായി

എന്നിവര്‍ ഉള്‍പ്പെടെ 31 പേർക്കാണ് പത്മശ്രീ. ഗായകൻ അർജിത് സിങ്ങ്, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിൻ എന്നിവരും പത്മശ്രീക്ക് അർഹരായി.

നടൻ നന്ദമുരി ബാലകൃഷ്ണയും പത്മഭൂഷണ് അർഹനായിട്ടുണ്ട്. രാഷ്ട്രപതിയുടെ സേനാ മെഡലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യോമസേനയില്‍ നിന്ന് രണ്ട് മലയാളികള്‍ പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി. സതേണ്‍ എയർ കമാൻഡ് മേധാവി എയർ മാർഷല്‍ ബി മണികണ്ഠനും, അന്തമാൻ നിക്കോബാർ കമാൻഡ് ഇൻ ചീഫ് എയർ മാർഷല്‍ സാജു ബാലകൃഷ്ണനും പരം വിശിഷ്ട സേവാ മെഡലിന് അർഹരായി.